ദുബായിയെ ഗ്രസിച്ച സാന്പത്തികമാന്ദ്യത്തെ ചൂഷണോപാധിയാക്കിയിരിക്കുകയാണു ഇവിടത്തെ ചിലര്. പരിചയക്കാരനായ ഒരു കെട്ടിടക്കാവല്ക്കാരനില് നിന്ന് ഇന്നു രാവിലെയാണു വിവരമറിഞ്ഞത്. സംശയകരമായി ആരെക്കണ്ടാലും പോലിസിനെ വിവരമറിയിക്കണമെന്ന് നിര്ദേശമുണ്ടത്രെ. അടുത്തിടെ ദുബായിയില് നിരവധി കവര്ച്ചകളുണ്ടായി. കഴിഞ്ഞദിവസം അര്ധരാത്രി, സത് വയിലെ ബില്ഡിങ്ങ് പാര്ക്കിങ് ഏരിയയിലാണ് ഒടുവിലത്തേത്. ഏഴു ബലൂചിചെറുപ്പക്കാര് റെയ്ഞ്ച് റോവര് കാറിനടുത്ത് സംശയാസ്പദമായി നില്ക്കുന്നത് സി.സി.ടി.വിയില് കണ്ട വാച്ച് മാന്, ഒറ്റയ്ക്കു പുറത്തിറങ്ങി. ചോദ്യംചെയ്യാന് തുടങ്ങുംമുന്പേ സംഘാംഗം കത്തിയൂരി മലയാളിയായ വാച്ച്മാന്റെ വയറില് കുത്തിക്കയറ്റി, കൂട്ടംചേര്ന്നു ക്രൂരമായി മര്ദ്ദിച്ചു. ചോരവാര്ന്നു നിലത്തുവീണ വാച്ച്മാന്റെ നിലവിളികേട്ടെത്തിയ ഫ്ളാറ്റിലെ താമസക്കാര് പോലിസിനെ വരുത്തി, അയാളെ ആശുപത്രിയിലെത്തിച്ചു. കവര്ച്ചാസംഘത്തിലെ ചിലരെ പിടികൂടി, യുവാവിന്റെ ആരോഗ്യനില ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. ക്രീമിലെയറുകളെ ജോലിയില് നിന്ന് പിരിച്ചുവിടുന്നത് തുടര്ക്കഥയായതിനാല് മിക്ക ഫ്ളാറ്റുകളും ഇപ്പോള് കാലിയായിക്കിടക്കുകയാണ്. ഉപേക്ഷിച്ചുപോയ വാഹനങ്ങളും മറ്റു സാധനസാമഗ്രികളും കൈക്കലാക്കാനെത്തുന്ന കവര്ച്ചക്കാര് മാന്ദ്യത്തിലുഴലുന്ന നാടിന്റെ ഉറക്കംകെടുത്തുകയാണ്. ശരാശരി-മധ്യവര്ഗ പ്രവാസികളൊക്കെ മാസശന്പളത്തിന്റെ മുക്കാലും സ്വന്തംനാട്ടിലേക്ക് മാസാദ്യത്തിലേ കടത്തുന്നതിനാല് പ്രശ്നം ഗുരുതരമാവുന്നില്ലെന്നു മാത്രം.
(പ്രവാസിപ്പശുവിന്റെ മധുരമനോഹര ശബ്ദമായി മാധ്യമം പ്രവാസിപ്പതിപ്പ്. കറവവറ്റിയ പശുവെങ്ങാന് നാട്ടിലെത്തിയാലോ, ബാക്കിയുള്ളതൊക്കെ കവരാനും നുകത്തില്ക്കെട്ടി വലിക്കാനുമെത്രയാളുകളാ മല്സരിക്കുക.)
Subscribe to:
Post Comments (Atom)
Popular Posts
-
ഇന്നു രാത്രി എട്ടരയ്ക്ക് ആരോഗ്യലഘുലേഖാ വിതരണത്തിനിടെ നടന്നത്. അവധിയുടെ ആവേശവും ആലസ്യവും ദുരമൂക്കുന്ന രാത്രിയാണു പ്രവാസിയുടെ എല്ലാ വെള്ളിയ...
-
ശ്രീലങ്കയില്‍ നിന്ന് ഇന്ത്യന്കരയിലേക്ക് വെറും 19 മൈല്‍ കടല്‍ദൂരം. തമിഴ്നാടിന്റെ കിഴക്കന്‍ തീരത്തിന്റെ ഒരറ്റത്തുനിന്ന് 31 കിലോമീറ്...
-
എഴുത്തിനാസ്പദമായ സംഭവം നടന്നതു ചെറുപ്പത്തിലാണ്. പെങ്ങന്മാര്‍ക്കു നേരാങ്ങളയായി വീട്ടില്‍ പുത്തന്കുപ്പായമിട്ടു ചെത്തിനടക്കുന്ന കാലം. ഓര...
-
ഇന്നലെ വൈകീട്ട് ആറരയോടെ ജോലിസ്ഥലത്ത് പുകയുടെ രൂക്ഷഗന്ധം. കാര്യമായ ശ്രദ്ധകൊടുക്കാഞ്ഞിട്ടും പുക വീണ്ടും വീണ്ടും നാസാരന്ധ്രങ്ങളെ ബുദ്ധിമു...
-
കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ നടന്നത്. പെണ്ണുകാണല്‍ച്ചടങ്ങാണ്. ഉമ്മയും പെങ്ങന്മാരും കൂടെയുണ്ടായിരുന്നു. പെണ്ണിന്റെ ഉമ്മയോട് വീട...
-
മനസ്സില്‍ നിറയെ അപ്പൂപ്പന്‍താടികളാണ്. പള്ളിക്കാട്ടിലൂടെ നടക്കുന്പോള് പാറിപ്പറന്നും തോളത്തിരുന്നും തലോടിയും അപ്പൂപ്പന്താടികളുണ്ടായി...
എന്തൊക്കെയാ നടക്കുന്നത്... അല്ലേ?
ReplyDeleteവായിച്ചില്ലാ
ReplyDeleteആദ്യ വരിയില്‍ തന്നെ ഒന്നിലതികം വായനാ പ്രശ്നങ്ങള്‍
എന്തൊക്കെയാണാ പ്രശ്നങ്ങള്. പറയൂ ഹാഷിം
ReplyDeleteമോഡിഫൈ ചെയ്തു, ശരിയായോ എന്നുനോക്കുമല്ലോ.
ReplyDeleteഉപദേശനിര്ദേശങ്ങള് എന്നും വഴികാട്ടുന്നു, നന്ദി
ithippol gulf megalayil koodivarunna oru pravanatha aanu.. saudiye apekshichu valare kuravanu evide.
ReplyDeleteകടുത്ത നിയമങ്ങളും ശിക്ഷാ നടപടികളുമുള്ള നാട്ടിലിങ്ങനെയാണെങ്കിൽ നമ്മുടെ നാട്ടിലെ അവസ്ഥയെ പറ്റിയെന്തു പറയാൻ.
ReplyDeleteശരിക്കു വായിക്കാന്‍ പറ്റുന്നില്ലല്ലോ...
ReplyDeleteസാമ്പത്തികമാന്ദ്യം ഇവിടെ ബാധിച്ചിട്ടില്ലെങ്കിലും പോസ്റ്റില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഇവിടെ ഉള്ളതിനാല്‍ പുറത്തിറങ്ങാന്‍ ഭയമാണ്,പുറത്തിറങ്ങാറില്ല.!
ReplyDeleteചില്ലക്ഷരങ്ങള് കിട്ടുന്നില്ല
ReplyDelete:-(
ReplyDeleteകലികാലം .. അല്ലാതെന്തു പറയാൻ..
ReplyDeleteകുമിള എന്നായാലും പൊട്ടണമല്ലോ സലാഹ് ഭായ്.
ReplyDeleteസലാഹെ. ആദ്യം എന്റെ ബ്ലോഗിലേക്കുള്ള വരവിനു പ്രത്യേക നന്ദി.
ReplyDeleteഅക്ഷര പ്രശ്നമുണ്ടെന്നു തോന്നുന്നു. എഴുതുന്നത് വായിച്ചു നോക്കിയിട്ട് പോസ്ടിയാല്‍ പോരെ. നിങ്ങളുടെ കുഴപ്പമല്ല, ഫോണ്ട് ആണ് വില്ലന്‍ എന്നാണു തോന്നുന്നത്.
ശരിയായിട്ടില്ല ഇപ്പോഴും.
കാലിക പ്രസക്തമായ ഒരു വാര്‍ത്ത. ഇത്തരം ഉണര്‍ത്തലുകള്‍ നല്ലതാണ് എന്നും.
ഭൂകമ്പ പ്രദേശങ്ങളിലും കലാപബാധിത പ്രദേശങ്ങളിലുമെത്തി കൊള്ളയടിക്കുന്ന മനുഷ്യർക്കാണോ സാമ്പത്ഥിക മാന്ദ്യം ഒരു പ്രശ്നമാകുന്നത്. കാറ്റുള്ളപ്പോഴല്ലേ തൂറ്റാൻ പറ്റൂ.
ReplyDelete