കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരാതിപരിഹാര സെല്‍ സന്ദര്‍ശിച്ചു. മുഖ്യന്റെ 24 മണിക്കൂര്‍ പരാതിപരിഹാര സെല്ലില്‍ മുല്ലപ്പെരിയാര്‍ ഡാം പ്രശ്‌നത്തില്‍ ഒരാഴ്ചയ്ക്കിടെ വന്ന ഫോണ്‍കോളുകളുടെ എണ്ണംകേട്ട് ഞെട്ടി- ഉദ്ദേശം അയ്യായിരത്തോളം. ഇതിലേറെയും കടലിനക്കരെ പ്രവാസലോകത്തു നിന്നായിരുന്നുവെന്നത് അതിശയിപ്പിച്ചില്ല. കഴിഞ്ഞമാസം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ക്കെതിരേ പൊട്ടിപ്പുറപ്പെട്ട ആക്രമണസംഭവങ്ങളില്‍ ഇരകളായവരുടെ പരാതികളാണു മുഖ്യമന്ത്രിക്കു ലഭിച്ചത്. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആസ്‌ത്രേലിയ, യു.എസ്, സൗദി അറേബ്യ, ഒമാന്‍, മസ്‌കറ്റ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ ജോലിചെയ്യുന്ന മലയാളികളില്‍ നിന്നും എണ്ണമറ്റ കോളുകള്‍ വന്നു.
അതിശയോക്തിപരമായ മാധ്യമവാര്‍ത്തകള്‍ കണ്ടാണു പലരും പരിഭ്രാന്തരായി ഫോണില്‍ വിളിച്ചത്. ഡാമിനോട് ചേര്‍ന്ന് താമസിക്കുന്ന പലരും ആശങ്കകള്‍ പങ്കുവച്ച് ഹെല്‍പ്പ്‌ലൈനില്‍ വിളിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ 'വലിയൊരു' കാര്യം ചെയ്തു- ഫോണ്‍ മുഖ്യമന്ത്രിക്കു കൈമാറി. പതിവുരീതിയില്‍ അദ്ദേഹം മൊഴിഞ്ഞു- ''കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദംചെലുത്തും. വിഷമിക്കേണ്ട''- ചെന്നൈയില്‍, തമിഴ് സമരക്കാര്‍ ഭീഷണിപ്പെടുത്തിയ വ്യാപാരികളില്‍ ചിലരുടെ പരാതിപ്രകാരം, മദ്രാസ് ഹൈക്കോടതി അഭിഭാഷകരുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചത്രെ. മാധ്യമങ്ങളില്‍ അണപൊട്ടിയൊഴുകിയ മുല്ലപ്പെരിയാര്‍ വാര്‍ത്തകളില്‍ ഒലിച്ചുപോയ മലയാളിവായനക്കാരന്‍ കൊച്ചി മെട്രോയില്‍ ഇ ശ്രീധരനെ കയറ്റിയില്ലെന്ന വിവാദമുയര്‍ന്നതോടെ തല്‍ക്കാലം കരപറ്റി. ഇപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നു. മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്കം തുടരാം. മാധ്യമങ്ങളില്‍ വിവാദങ്ങളുടെ ഇനിയുമെത്ര അണകള്‍ പൊട്ടാനിരിക്കുന്നു!
പ്രിയ സലാഹ്,ഒരു പ്രശ്നം ചൂടായി കിട്ടുമ്പോള്‍ മറ്റേത് -അതെത്രമാത്രം പ്രസക്തമെങ്കിലും-ഒരു തരം'മറവി'യില്‍ എത്തിക്കുക എന്നത് അധികാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു ശീലമായി മാറി(റ്റി)യിരിക്കുന്നു.നമ്മുടെ ചാനല്‍ കാരുടെ ഓരോ 'വിചാരണ'കള്‍ കാണുമ്പോഴും ചിന്തിച്ചുപോവും 'ഇവന്‍ തന്റെ പ്രിയ രക്ഷകന്‍ 'എന്ന് !!
ReplyDeleteകഷ്ടമാണ് കാര്യങ്ങള്‍ .താങ്കളെ പോലുള്ള പത്രപ്രവര്‍ത്തകര്‍ക്ക് ഇതെല്ലാം നേരിട്ടറിയാന്‍ കഴുയുന്നുവന്നത് ഒരാശ്വാസം തന്നെ.
നാഥന്‍ തുണക്കട്ടെ.
തെറ്റും ശരിയും തിരിച്ചറിയാതെ നമ്മള്‍..
ReplyDeleteബഹുമാന്യ ഘാതകര്‍.
ReplyDeleteഇതുപോൽ ആശങ്കകളുടെ അണകൾ ഇനി എത്രയും പൊട്ടാനിരിക്കുന്നൂ...!
ReplyDelete