In the name of Allah, the Most Gracious, the Most Merciful

ഇനിയും ഒരവാര്‍ഡുപടം


കഴിഞ്ഞ ആഴ്‌ച ഒരുച്ചയ്‌ക്ക്‌ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിലാണു സംഭവം. പി.ആര്‍.ഡിയിലേക്കുള്ള വഴിയില്‍ ക്ലബ്ബില്‍ കയറിയതാണ്‌. ഏതോ പഴയ മുസ്ലിംനേതാവിന്റെ പേരിലുള്ള ഫൗണ്ടേഷന്‍ അവാര്‍ഡ്‌ ദാനച്ചടങ്ങ്‌. പ്രചാരണത്തിനു വേണ്ടി മാത്രം സംഘടിപ്പിച്ച പരിപാടിയാണെന്ന്‌ ഒറ്റനോട്ടത്തിലേ മനസ്സിലായി. സംഘാടകരായി നാലഞ്ചുപേര്‍മാത്രം. അവാര്‍ഡ്‌ ഏറ്റുവാങ്ങുന്നതും നല്‍കുന്നതുമൊക്കെ ഒരേയാളുടെ നേതൃത്വത്തില്‍. കക്ഷിക്ക്‌ എഴുപതുവയസ്സുണ്ടാവും. നല്ല ചുറുചുറുക്കും വ്യക്തിത്വവും തോന്നിക്കുന്ന പെരുമാറ്റത്തില്‍ കള്ളത്തരമുണ്ടോയെന്നൊന്നും തോന്നിയില്ല. 10 മിനിറ്റ്‌ കഴിഞ്ഞില്ല. മന്ത്രി പി കെ ജയലക്ഷ്‌മിയും പരിവാരവും ക്ലബ്ല്‌ ഹാളിലേക്ക്‌. എല്ലാത്തിലും പുതുമദര്‍ശിക്കുന്ന മന്ത്രിസഭയിലെ ജൂനിയറിന്‌ പ്രത്യേകിച്ച്‌ അസ്വാഭാവികത തോന്നിയില്ല. മന്ത്രിക്കൊപ്പം വന്ന പി.എയും മറ്റു രണ്ടുമൂന്നുപേരും ഒഴിഞ്ഞ സദസ്സിലിരുന്നു. പഞ്ചവടിപ്പാലത്തില്‍ ശ്രീനിവാസനിരുന്ന പോലെ ഞാനൊറ്റയ്‌ക്ക്‌ പിന്നില്‍ ഇടംപിടിച്ചു. മന്ത്രിയുടെ വക കഥാനായകന്‌ പൊന്നാടയണിക്കലും അവാര്‍ഡ്‌ ദാനവും 15 നിമിഷംകൊണ്ട്‌ അവസാനിച്ചു. പ്രൊഫഷണലല്ലാത്തൊരു ക്യാമറയും വച്ച്‌ പടങ്ങളേറെയെടുത്തു സംഘാടകരിലൊരുവന്‍. പരിപാടിയവസാനിച്ചു. മന്ത്രി സാരിത്തലയും പിടിച്ച്‌ മായാപ്പുഞ്ചിരിയുമായി അടുത്ത യോഗസ്ഥലത്തേക്ക്‌.

(ഇത്തരം 'നിരുപദ്രവ' അവാര്‍ഡ്‌ ചടങ്ങുകളുടെ പടം പിറ്റേന്നത്തെ പത്രങ്ങളില്‍ പ്രാദേശികപേജില്‍ അച്ചടിച്ചുവന്നു. ഫൗണ്ടേഷന്റെ പേരില്‍ സഹായധനം പറ്റുന്നുണ്ടോയെന്നൊന്നും അറിയില്ല. ഉണ്ടെങ്കില്‍ കാക്കത്തൊള്ളായിരം സംഘങ്ങളുടെ അവാര്‍ഡുദാനച്ചിത്രങ്ങള്‍ നിറയുന്ന വാര്‍ത്താപത്രങ്ങള്‍ക്കെവിടെ നേരം, ഇത്തരം തട്ടിപ്പുസംഘങ്ങള്‍ക്കെതിരേ വാര്‍ത്ത നല്‍കാന്‍- ചാനലുകളുടെ വഴിയേ, സെന്‍സേഷനല്‍ ജേര്‍ണലിസം കാഴ്‌ചവയ്‌ക്കാനോടുകയല്ലേ ലേഖകന്‍മാര്‍)

3 comments

  1. മന്ത്രി ജയലക്ഷ്മിയ്ക്ക് കാണുന്നതെല്ലാം അതിശയമാണ് അല്ലേ?

    ReplyDelete
  2. enthayalum sangathy kollam............ aashamsakal..............

    ReplyDelete

Write for a change!

Popular Posts