സ്വയം വലുതാക്കിപ്പറയുന്നവര്ക്ക് അഹങ്കാരികളെന്നാണു പേര്. ഇത്തരക്കാരില്‍ പണക്കാരും ഉന്നതസ്ഥാനീയരുംപെടുന്നു. പച്ചയ്ക്കു പറഞ്ഞാല്‍ ഒട്ടനവധി രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, പോലിസ്, എഴുത്തുകാര്‍, നടീനടന്മാര്, കന്പനി സി.ഇ.ഒമാര്‍ എന്നിവരൊക്കെ വി.ഐ.പി ചമഞ്ഞുനടക്കുകയാണ്. ഇതിലൊരുത്തിയെ കഴിഞ്ഞദിവസം ഫ്ളാറ്റിനു താഴെവച്ച് കണ്ടു. നാല്പ്പത്തഞ്ചിനടുത്ത് പ്രായംവരും. സമീപത്ത് പുതിയ ഫ്ളാറ്റിന്റെ പണി തകൃതിയായി നടക്കുന്നു. അടുത്തൊന്നും പാര്‍ക്കിങ്ങ് പാടില്ല, പാര്‍ക്കിങ് സ്വന്തം ഉത്തരവാദിത്തത്തില്‍ എന്നൊക്കെ വലിയക്ഷരത്തില് എഴുതിവച്ചിട്ടും മഹതി ഒരുകൂസലുമില്ലാതെ സ്വന്തം ബെന്‍സ് കാര്‍ പണിതീരാത്ത കെട്ടിടത്തോട് ചേര്ന്നുനിര്ത്തിയിട്ട് പുറത്തിറങ്ങി. അപ്പോഴാണു അവരുടെ വണ്ടിക്കുമുന്നിലെ വി.ഐ.പി സ്റ്റിക്കര്‍ കാണുന്നത്.
വാല്- എന്നെപ്പോലെയുള്ളവരെ നിങ്ങള്‍ക്ക് കൊതിക്കെറുവുകാര്, അസൂയാലുക്കള്‍ എന്നൊക്കെ വിളിക്കാം. വി.ഐ.പിയെന്നു മാത്രം വിളിക്കരുത്. വി.ഐ.പിയുടെ പട്ടിയും വി.ഐ.പിയാണെന്നറിയുക.
Subscribe to:
Post Comments (Atom)
Popular Posts
-
ഇന്നു രാത്രി എട്ടരയ്ക്ക് ആരോഗ്യലഘുലേഖാ വിതരണത്തിനിടെ നടന്നത്. അവധിയുടെ ആവേശവും ആലസ്യവും ദുരമൂക്കുന്ന രാത്രിയാണു പ്രവാസിയുടെ എല്ലാ വെള്ളിയ...
-
ശ്രീലങ്കയില്‍ നിന്ന് ഇന്ത്യന്കരയിലേക്ക് വെറും 19 മൈല്‍ കടല്‍ദൂരം. തമിഴ്നാടിന്റെ കിഴക്കന്‍ തീരത്തിന്റെ ഒരറ്റത്തുനിന്ന് 31 കിലോമീറ്...
-
എഴുത്തിനാസ്പദമായ സംഭവം നടന്നതു ചെറുപ്പത്തിലാണ്. പെങ്ങന്മാര്‍ക്കു നേരാങ്ങളയായി വീട്ടില്‍ പുത്തന്കുപ്പായമിട്ടു ചെത്തിനടക്കുന്ന കാലം. ഓര...
-
ഇന്നലെ വൈകീട്ട് ആറരയോടെ ജോലിസ്ഥലത്ത് പുകയുടെ രൂക്ഷഗന്ധം. കാര്യമായ ശ്രദ്ധകൊടുക്കാഞ്ഞിട്ടും പുക വീണ്ടും വീണ്ടും നാസാരന്ധ്രങ്ങളെ ബുദ്ധിമു...
-
കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ നടന്നത്. പെണ്ണുകാണല്‍ച്ചടങ്ങാണ്. ഉമ്മയും പെങ്ങന്മാരും കൂടെയുണ്ടായിരുന്നു. പെണ്ണിന്റെ ഉമ്മയോട് വീട...
-
മനസ്സില്‍ നിറയെ അപ്പൂപ്പന്‍താടികളാണ്. പള്ളിക്കാട്ടിലൂടെ നടക്കുന്പോള് പാറിപ്പറന്നും തോളത്തിരുന്നും തലോടിയും അപ്പൂപ്പന്താടികളുണ്ടായി...
:)
ReplyDeleteഇതിനാണു പറയുന്നത്.. അധികാരമുള്ള അപ്പൂപ്പന് അടുപ്പിലും..... :)
ReplyDeleteതാങ്കളുടെ രോഷം എഴുത്തിലൂടെ മനസ്സിലാവുന്നു.അല്പന് അര്‍ദ്ധരാത്രിയിലും കുട പിടിക്കും.ആ വി.ഐ.പി അത്തരത്തില്‍ പെട്ടതാവും!
ReplyDeleteകൂതറ വി.ഐ.പി.കള്‍ അവര്‍ക്കെന്താ കൊമ്പുണ്ടോ?
ReplyDeleteപയ്യനും കൊച്ചുമുതലാളിയും മുഹമ്മദ്കുട്ടിയും ഹംസയുമൊക്കെ വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നു. സ്നേഹത്തോടെ നന്ദി.
ReplyDeleteവി ഐ പി എന്നകൊമ്പ് ... :)
ReplyDeleteഇങ്ങിനെയൊക്കെ കാണുമ്പോഴാണ് നല്ല മനുഷ്യനും ക്രൂരനാകുന്നത്.
ReplyDeleteഎന്നെപ്പോലെയുള്ളവരെ നിങ്ങള്‍ക്ക് കൊതിക്കെറുവുകാര്, അസൂയാലുക്കള്‍ എന്നൊക്കെ വിളിക്കാം. വി.ഐ.പിയെന്നു മാത്രം വിളിക്കരുത്. വി.ഐ.പിയുടെ പട്ടിയും വി.ഐ.പിയാണെന്നറിയുക.
ReplyDeleteഞാന്‍ വി ഐ പി യല്ല..
വി വി ഐ പിയാ..
പക്ഷെ,
എഴുതിവെക്കാന്‍ ഒരു
നാനോ പോലുമില്ലല്ലോ..
അമ്മയാകാതിരിക്കാന്‍ കഴിയില്ലല്ലോ സുഹൃത്തേ :) thnaks
ReplyDeleteതെച്ചിക്കോടന്, റാംജി, മുഖ്താര്‍, ശ്യാമ എല്ലാവര്ക്കും നന്ദി.
ReplyDeleteVIP - വെറുതെ ഇരിക്കുന്ന പട്ടി !
ReplyDeleteവി.ഐ.പിയുടെ പട്ടിയും വി.ഐ.പിയാണെന്നറിയുക.
ReplyDeleteപട്ടി മാത്രമല്ല പെട്ടിയും VIP ആണ്
നിങ്ങളോര്‍ക്കുക നിങ്ങള്‍ എങ്ങിനെ നിങ്ങളായെന്ന്.
വി ഐ പികള്‍ക്ക് രാത്രിയില്‍ വല്യ കഷ്ടപ്പാടാ..!
ReplyDeleteഅതുകൊണ്ട് പകലെങ്കിലും അവര്‍ ഒന്ന് ചെത്തിക്കോട്ടെ..സര്..ഹ് ഹ് ഹ് ഹ്
ഓഴാക്കന്, പറയാതെ പറഞ്ഞു.
ReplyDeleteഅക്ബര്‍, തിരിച്ചറിവാണു ജീവിതം.
ലക്ഷ്മി, അതുകൊണ്ടാണ് ഇവരെ സാധാരണ സമൂഹം എന്നും അകറ്റിനിര്‍ത്തുന്നത്. ഉദാഹരണത്തിന് ഒരുകല്യാണമുണ്ടെന്നിരിക്കട്ടെ, അവരുടെ തരക്കാരെ മതിയവര്‍ക്ക്. അപകടമുണ്ടായാലോ, ആദ്യം ഓടിയെത്തുന്നത് എന്നും സാധാരണക്കാരന് തന്നെ. അല്ലാത്തവന്, ഓഴാക്കന് പറഞ്ഞപോലെ വെറുതെ ഇരിക്കുന്ന .... തന്നെ
ഇവരൊക്കെ എത്രകാലം?
ReplyDeleteഇത്തരക്കാര്‍ എന്നും കാണും ; ചിന്തിക്കുന്നവര്‍ക്ക് ദ്ര്യഷ്ട്ടാന്തമായിട്ട്, അഹങ്കരിക്കരുതെന്നും വളരുംതോറും വിനയം കൂടണമെന്നും പഠിക്കാന്‍ ഇത്തരക്കാര്‍ എന്നും ഉണ്ടായേതീരു.
ReplyDeleteഇത്തരക്കാര്‍ എന്നും കാണും ; ചിന്തിക്കുന്നവര്‍ക്ക് ദ്ര്യഷ്ട്ടാന്തമായിട്ട്, അഹങ്കരിക്കരുതെന്നും വളരുംതോറും വിനയം കൂടണമെന്നും പഠിക്കാന്‍ ഇത്തരക്കാര്‍ എന്നും ഉണ്ടായേതീരു.
ReplyDeleteha ha ha....
ReplyDeleteകൊച്ചുമുതലാളിയോട് സെയിം പിച്ച്
ReplyDeleteസുമേഷ്, എസ്.എം.സാദിഖ്, Intimate Stranger, എറക്കാടന്‍ നന്ദി, ഈ പിന്തുണയ്ക്ക്
ReplyDeletethanks salah. iniyum varumennu karuthunnu
ReplyDeleteഅഹങ്കാരം മനുഷ്യനെ നശിപ്പിക്കുന്നു.
ReplyDeleteവി ഐ പികള്‍ = ഉത്തരം താങ്ങുന്ന പല്ലികള്‍!
ReplyDeleteഅഹങ്കാരത്തിന് കയ്യും കാലും വച്ചവര്‍..!!
ReplyDeleteഎന്റെ ബ്ലോഗില്‍ വന്നതിനു നന്ദിട്ടോ..
ശ്യാമ, SHEBBU, വായാടി, സിനു നന്ദി, ഈ പ്രോല്സാഹനത്തിന്
ReplyDeleteവി.ഐ.പി എന്ന സ്റ്റിക്കര്‍ ഒട്ടിച്ചതിലാണോ രോഷം. അവര്‍ കുറേ നേരം കറങ്ങി അവിടെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ ആശ്വാസത്തോടെ പുറത്തിറങ്ങിയതിലോ?
ReplyDeleteസ്വന്തമായി കാറില്ലാത്ത ഞാന്‍ പലപ്പോഴും ചങ്ങാതിമാരെയാണ് ആശ്രയിക്കുക. അവര്‍ ചില നേരങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ പെടുന്ന പാട് കാണേണ്ടതു തന്നെയാണ്. അവസാനം ഒരിടം കിട്ടിയാല്‍ കാണുന്ന ആശ്വാസം.. ഓ അത് ഒന്നു വേറെ തന്നെ.
നീ ഇറങ്ങിക്കോ, ഞാന്‍ പാര്‍ക്ക് ചെയ്തു വന്നോളാം എന്നു പറഞ്ഞാലും ഞാന്‍ ഇറങ്ങാതെ അയാളുടെ പാട് കണ്ടോണ്ടിരിക്കും. ചിലയിടങ്ങളൊക്കെ ചൂണ്ടിക്കാണിക്കും. അവിടത്തെ നോ പാര്‍ക്കിംഗ് ബോര്‍ഡ് ഞാന്‍ കണ്ടിട്ടുണ്ടാവില്ല.
സലാഹേ…. പാവായിരിക്കും അവര്‍. ആ സ്റ്റിക്കര്‍ കൊണ്ട് അവരങ്ങ് ജീവിച്ച് പോയിക്കോട്ടെ. താങ്കള്‍ പ്രസ് എന്നെഴുതി ഒട്ടിച്ച് എങ്ങോട്ടൊക്കെ പോയിരിക്കണം.
അശ്റഫ് ഭായി, വ്യത്യസ്തമായ അഭിപ്രായത്തിനു നന്ദി. പാര്‍ക്കിങ്ങിനായി ഒരു വലിയ കെട്ടിടം വേറെത്തന്നെ ഞങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ ഉടമകള്‍ പണിതിട്ടുണ്ട്. കൂടാതെ വലിയൊരു മൈതാനവും തൊട്ടടുത്ത് ഒഴിഞ്ഞുകിടപ്പുണ്ട്.എന്നിട്ടും ഇത്തരം പാവങ്ങളെപ്പോഴും (മറ്റുള്ളവരുടെ)പുറത്ത് സ്വന്തം ശകടമിടുന്നത്, ജീവിക്കാന്‍ വേണ്ടിയാണെന്നു പറയാന്‍ പറ്റില്ല. മറ്റുള്ളവരുടെ സ്വൈരജീവിതം നശിപ്പിക്കാനാണെന്നേ കരുതാനാവൂ. പിന്നെ, പ്രസ് എന്നെഴുതിയൊട്ടിച്ച വാഹനവുമായി ഞാന്‍ പോയയിടങ്ങളില് ഒരാളും ബുദ്ധിമുട്ടേണ്ടിവന്നിട്ടില്ല. കാരണം ഞാനുപയോഗിച്ചത് ബൈക്കായിരുന്നു. വലിയവാഹനത്തിന്റെ കൂട്ടുത്തരവാദിത്തമായപ്പോള് അതൊരുപക്ഷേ, പരിധികള്‍ ലംഘിച്ചിട്ടുണ്ടാവാം. പക്ഷേ, അതിനു നീതീകരിക്കാനാവുന്ന കാരണങ്ങളുമുണ്ടായിരുന്നു. വി.ഐ.പികളെല്ലാം ഇങ്ങനെയാണെന്നു ഞാന്‍ പറയില്ല. എന്നാല്‍ പ്രശ്നക്കാരില് അവരുമുണ്ടെന്നു പറയും, തീര്‍ച്ച.
ReplyDeleteകൂട്ടിച്ചേര്ക്കാനൊന്നുകൂടി- ഒരിക്കല്‍ കോഴിക്കോട്ടെ മുത്തശ്ശിപ്പത്രക്കാരന് ഇതുപോലൊരു പാര്‍ക്കിങ് പ്രശ്നത്തില്‍ പോലിസ് സ്റ്റേഷനില്‍ കയറിയ കഥയുമുണ്ട്. വി.ഐ.പി സ്റ്റാറ്റസ് പതിച്ചുകിട്ടാത്ത കൂട്ടരില്‍ മുന്പിലാണു ഇവരുമെന്നത് യാഥാര്‍ഥ്യം.
താങ്ക്ളെ ഇനിയും ഇത്തരം പ്രതികരണങ്ങള്‍ തുറന്ന ചര്‍ച്ചകളിലേക്കു നയിക്കും. വീണ്ടും വരുമല്ലോ. സ്നേഹത്തോടെ നന്ദി.
കൊമ്പുള്ള...
ReplyDeleteഎന്നാക്കിക്കൂടേ.?
പ്രതികരണം നന്നായി.
the man to walk with, കുമാരന്
ReplyDeleteരണ്ടുപേര്‍ക്കും നന്ദി.
പണം,പദവി,പെരുമ എന്നിവയൊന്നിച്ചുവന്നാൽ എളിമ നഷ്ട്ടപ്പെടും,അപ്പോൾ വി.ഐ.പി യാകും..
ReplyDeleteഈ സ്ഥിതിവിശേഷം വന്നാൽ എല്ലാവരും ഇതിനടിമകളാവും കേട്ടൊ!