ജൂലൈ 23. ‘2008 ബാംഗ്ലൂര്‍ സ്ഫോടനക്കേസു‘മായി ബന്ധപ്പെട്ട് പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ വിചാരണത്തടവില്പ്പാര്പ്പിച്ച പരപ്പന അഗ്രഹാര ജയിലിലേക്ക് ബാംഗ്ലൂര്‍ മെജറ്റിക് ബസ്സ്റ്റാന്റില് നിന്നു രാവിലെ ഏഴുമണിക്കാണു പുറപ്പെട്ടത്. കേസില്‍ വിചാരണ ഇന്നാണു തുടങ്ങുന്നത്. ബാംഗ്ലൂരിലേക്കുള്ള കന്നിവരവായതിനാല് മടിവാളയിലേക്കുള്ള ബസ് കണ്ടുപിടിക്കാന്‍ അല്‍പ്പം പ്രയാസപ്പെട്ടു. നഗരത്തിരക്കില്‍നിന്ന് രക്ഷപ്പെടാനാണു നേരത്തേ ഇറങ്ങിയതെങ്കിലും രണ്ടുമണിക്കൂറിലധികമെടുത്തു മടിവാളയ്ക്കു ശേഷമുള്ള ഹോസാ റോഡ് ജങ്ഷനിലെത്താന്‍. നല്ല മഴയുണ്ടായിരുന്നു. കുടയില്ല. മഴനനഞ്ഞ് ഓട്ടോ സ്റ്റാന്റിലേക്കോടി.”സെന്‍ട്രല്‍ ജയിലിലേക്കെത്രയാവും”- ചോദ്യത്തിന് ഇംഗ്ലീഷില്‍ത്തന്നെ ഓട്ടോക്കാരന് മറുപടിതന്നു- ”30 രൂപ”. ശരിയാണ്- മഅ്ദനിയുടെ അഭിഭാഷകരിലൊരാളായ കാഞ്ഞിരമറ്റം സിറാജിനെ രാവിലെ മൊബൈല്‍ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞ തുകതന്നെ. ഓട്ടോയില്‍ക്കയറി. ഒമ്പതരയോടെ ജയിലിനു മുന്നിലെത്താനാണു വക്കീല്‍ പറഞ്ഞിട്ടുള്ളത്. തയ്യാറെടുപ്പുകളൊന്നുമില്ല. കൂടിക്കാഴ്ചയുടെ വിവരം മഅ്ദനിയെ വക്കീല്‍ നേരത്തേ അറിയിച്ചിരുന്നു. കൃത്യസമയത്തുതന്നെ സെന്‍ട്രല്‍ ജയിലിനു മുന്നിലെത്തി. ജയിലിനു മുന്നിലെ പോലിസ് സ്റ്റേഷനോട് ചേര്‍ന്ന് തടവുകാരെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങളെത്തിയിട്ടുണ്ട്. പാസിനായുള്ള കാത്തിരിപ്പാണ്. ഒമ്പതരമുതലേ കൗണ്ടര്‍ തുറക്കൂവെന്ന് പോലിസുകാരന് പറഞ്ഞു.
ബാംഗ്ലൂരില്‍ നിന്നു പുറപ്പെട്ട വക്കീല്വിളിച്ച് ട്രാഫിക് ബ്ലോക്കില്പ്പെട്ടിരിക്കുകയാണെന്നും വൈകുമെന്നും അറിയിച്ചു. മരച്ചുവട്ടിലെ കോണ്‍ക്രീറ്റ് ബെഞ്ചിലിരുന്നു. ഇടയ്ക്കിടെ റോഡിലൂടെ പോലിസ് വാഹനങ്ങള്‍ തടവുകാരുമായും അല്ലാതെയും ചീറിപ്പായുന്നുണ്ട്. റോഡിലൂടെ പോലിസുകാര്‍ കന്നടയിലും ഹിന്ദിയിലും സംസാരിച്ച് നീങ്ങുന്നു. സ്ഫോടനക്കേസിലെ വിചാരണ സംബന്ധിച്ച് വന്ന പത്രവാര്‍ത്തയിലൂടെ കണ്ണോടിച്ചു. പത്തരയോടെയാണു വക്കീലെത്തിയത്. ഇതിനിടെ പോലിസുകാരിലൊരാള്‍ അടുത്തുവന്ന് ‘എന്താണ്, ആരാണ്്’ എന്നൊക്കെ ചോദിച്ചു. വക്കീലിനെ കാത്തുനില്ക്കുകയാണെന്നു മാത്രം പറഞ്ഞൊഴിഞ്ഞു.
മുതിര്‍ന്നശേഷം മഅ്ദനിയെ നേരില്‍ക്കണ്ടിട്ടില്ല. ചെറുപ്പത്തില്‍ സ്വന്തം നാടായ ചേറൂരങ്ങാടിയില് പി.ഡി.പി യോഗത്തില്‍ വന്നു പ്രസംഗിച്ചതു കണ്ടതായി നേരിയ ഓര്മ്മയുണ്ട്്. പിന്നീട് 1998 മാര്‍ച്ച് 31ന് അദ്ദേഹം കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായതും 10 വര്‍ഷങ്ങള്‍ക്കു ശേഷം 2008 മെയ് 12ന് നിരപരാധിത്വം തെളിയിക്കപ്പെട്ട് ജയില്മോചിതനായതുമൊക്കെ മനസ്സില്‍ മായാതെകിടക്കുന്നുണ്ടായിരുന്നു. 2010 ആഗസ്ത് 17ന് ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലാവുന്നതുവരെ യുവത്വത്തിന്റെ ഒമ്പതുവര്‍ഷം ഹോമിക്കപ്പെട്ട ആ മനുഷ്യനോട് നീതിചെയ്യാനാവാത്ത സമൂഹത്തിന്റെ ഭാഗമായതില്‍ ലജ്ജതോന്നിയിരുന്നു. നിരപരാധിത്വം തെളിയിക്കപ്പെടേണ്ട ബാധ്യത പ്രതിയുടെ ഉത്തരവാദിത്തമായതിനാല്‍ പുതിയ കേസിലും നാം മനപ്പൂര്‍വ്വം മറന്നുതുടങ്ങിയ മൗലികാവകാശലംഘനത്തെക്കുറിച്ച കുറ്റബോധത്തോടെയാണു ജയിലിനു മുന്നില്‍നിന്നത്. വക്കീലുമായി മഅ്ദനിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സംസാരിച്ചു.
മുതിര്‍ന്നശേഷം മഅ്ദനിയെ നേരില്‍ക്കണ്ടിട്ടില്ല. ചെറുപ്പത്തില്‍ സ്വന്തം നാടായ ചേറൂരങ്ങാടിയില് പി.ഡി.പി യോഗത്തില്‍ വന്നു പ്രസംഗിച്ചതു കണ്ടതായി നേരിയ ഓര്മ്മയുണ്ട്്. പിന്നീട് 1998 മാര്‍ച്ച് 31ന് അദ്ദേഹം കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായതും 10 വര്‍ഷങ്ങള്‍ക്കു ശേഷം 2008 മെയ് 12ന് നിരപരാധിത്വം തെളിയിക്കപ്പെട്ട് ജയില്മോചിതനായതുമൊക്കെ മനസ്സില്‍ മായാതെകിടക്കുന്നുണ്ടായിരുന്നു. 2010 ആഗസ്ത് 17ന് ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലാവുന്നതുവരെ യുവത്വത്തിന്റെ ഒമ്പതുവര്‍ഷം ഹോമിക്കപ്പെട്ട ആ മനുഷ്യനോട് നീതിചെയ്യാനാവാത്ത സമൂഹത്തിന്റെ ഭാഗമായതില്‍ ലജ്ജതോന്നിയിരുന്നു. നിരപരാധിത്വം തെളിയിക്കപ്പെടേണ്ട ബാധ്യത പ്രതിയുടെ ഉത്തരവാദിത്തമായതിനാല്‍ പുതിയ കേസിലും നാം മനപ്പൂര്‍വ്വം മറന്നുതുടങ്ങിയ മൗലികാവകാശലംഘനത്തെക്കുറിച്ച കുറ്റബോധത്തോടെയാണു ജയിലിനു മുന്നില്‍നിന്നത്. വക്കീലുമായി മഅ്ദനിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സംസാരിച്ചു.

സ്ഫോടനക്കേസിലെ മറ്റൊരു പ്രതിക്കായി വാദിക്കാന്‍ അല്‍പ്പനേരം കഴിഞ്ഞ് പ്രസിദ്ധ ക്രിമിനല്വക്കീലായ ബി ആളൂരെത്തി. അഡ്വ. കാഞ്ഞിരമറ്റവും ഞാനും വക്കീലിനൊപ്പം ജയില്ഗെയ്റ്റിലേക്കു നീങ്ങി. പോലിസുകാര്‍ ഞങ്ങളെ തടഞ്ഞു. ജയിലിനകത്തെ പ്രത്യേക കോടതിയില്‍ വാദിക്കാനെത്തിയ വക്കീലാണെന്നു പറഞ്ഞിട്ടും രക്ഷയില്ല. രാജ്യത്തെ ഏതുകോടതിയിലും കടന്നുചെല്ലാനുള്ള അവകാശമുണ്ടായിട്ടും വക്കീലന്മാരെ പോലിസ് കടത്തിവിട്ടില്ല. ഒടുവില്‍ പോലിസ് കമ്മീഷണറെ നേരിട്ടുവിളിച്ച ശേഷമാണ് ഇരുവരെയും അകത്തുവിട്ടത്. എന്നോട് പുറത്തുനില്ക്കാന് പറഞ്ഞു. വക്കീലിന്റെ ക്ലാര്‍ക്കാണെന്നു പറഞ്ഞിട്ടും കടത്തിവിട്ടില്ല. തെഹല്‍ക്ക മുന്ലേഖിക കെ ഷാഹിനയുടെ വിവാദമായ റിപോര്‍ട്ട് പുറത്തുവന്ന ശേഷം മാധ്യമപ്രവര്‍ത്തകരെ ഒരുകാരണവശാലും ജയിലിനകത്തേക്കു വിടില്ലെന്ന അവസ്ഥയുണ്ട്. അതിനാല്‍ മുന്‍കരുതലെന്ന നിലയില്‍ എന്റെ തിരിച്ചറിയല്കാര്ഡുകളെല്ലാം ഞാന്‍ മാറ്റിവച്ചിരുന്നു. ജയിലിനു മുന്നില്‍ത്തന്നെ അത്യാധുനിക ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറയുണ്ട്. വക്കീല്‍ ഏല്‍പ്പിച്ച ഭീമന്ഫയലുകളും കൈയില്‍പ്പിടിച്ച് വിനീതനായ ക്ലാര്‍ക്കായി 15 മിനിറ്റോളം അനുമതിയും കാത്തുനിന്നു. ഒടുവില്‍ ഗേറ്റ് തുറന്ന് എസ്.ഐ വിളിച്ചു. ഉള്ളില്‍ പോലിസ് പട. വനിതാപോലിസുകാരി മൊബൈല്‍ഫോണ്‍ വാങ്ങിവച്ച് കൈത്തണ്ടയില്‍ കന്നടയിലെന്തോ എഴുതിയ സ്റ്റാമ്പ് പതിച്ചു. അകത്തുകാത്തുനിന്ന വക്കീലിനൊപ്പം രണ്ടാംനിലയിലേക്ക്. അകമ്പടിയായി സീനിയര്‍ തടവുകാരനുണ്ടായിരുന്നു. നേരെ ജയില്‍സൂപ്രണ്ടിന്റെ മുറിയിലേക്ക്്. ഉള്ളിലെ സന്ദര്‍ശകമുറിയിലെ കസേരയിലിരുന്നു. കാല്‍മണിക്കൂറോളം പിന്നെയും കാത്തു.
പതിനൊന്നരയോടെ ജയിലിലെ സഹചാരി നൗഫലിനൊപ്പം അബ്ദുന്നാസര്‍ മഅ്ദനിയെന്ന 47കാരന് വീല്‍ച്ചെയറിലെത്തി. പതിവായി ധരിക്കാറുള്ള തൂവെള്ള മുണ്ടും ജുബ്ബയും വേഷം. കറുത്ത തൊപ്പി തലയിലുണ്ട്. മുഖം ശാന്തഗംഭീരം. ക്ഷീണമുണ്ടെങ്കിലും പുഞ്ചിരിയോടെ അഭിസംബോധന ചെയ്താണ് അദ്ദേഹം വന്നത്. കാഴ്ചാതകരാറുള്ളതിനാല് തൊട്ടടുത്തിരുത്തി, വിചാരണയ്ക്കെത്തിയ അഭിഭാഷകരുമായി അരമണിക്കൂറോളം അദ്ദേഹം സംസാരിച്ചു. വാക്കുകളില്‍ ലവലേശം പതര്ച്ചയില്ലെന്നത് അദ്ഭുതപ്പെടുത്തി. കോയമ്പത്തൂര്‍ ജയിലില്‍നിന്ന് ആര്‍ജ്ജിച്ച സഹനശക്തിയും ധീരതയുമെല്ലാം ബാംഗ്ലൂര്‍ ജയിലില്‍ അദ്ദേഹത്തിന് മുതല്ക്കൂട്ടായപോലെ തോന്നിച്ചു. സംസാരിക്കുമ്പോല് ചുണ്ടില്‍ ഇടയ്ക്കിടെ പുഞ്ചിരിയും ചെറുചിരിയും മാറിവന്നു. മനസ്സിന് തെല്ലൊരാശ്വാസം ലഭിച്ചു. അപ്പോഴെല്ലാം ഞങ്ങളുടെ അടുത്ത് നിരീക്ഷണത്തിന് പോലിസുകാരനുണ്ടായിരുന്നു. സീനിയര്‍ അഭിഭാഷകരായ ഉസ്മാന്, അക്ബറലി എന്നിവരെത്തി. കൂടെ ‘ക്ലാര്ക്കി’ന്റെ വേഷത്തില്ത്തന്നെയെത്തിയ സീനിയര്‍ മാധ്യമപ്രവര്‍ത്തകനുമുണ്ടായിരുന്നു. ‘ആള്‍ബലം’ കൂടിയതുകൊണ്ടാണെന്നു തോന്നുന്നു- പോലിസുകാരന് പിന്നെ അവിടെനിന്നില്ല. പതിഞ്ഞ സ്വരത്തില്‍ മഅദ്നി സംസാരം തുടര്‍ന്നു. മൂര്‍ധന്യാവസ്ഥയിലെത്തിയ പ്രമേഹവും മാറാത്ത നടുവേദനയും വിഷമമമുണ്ടാക്കുന്നതായി അദ്ദേഹത്തിന്റെ വാക്കുകള്‍.
പതിനൊന്നരയോടെ ജയിലിലെ സഹചാരി നൗഫലിനൊപ്പം അബ്ദുന്നാസര്‍ മഅ്ദനിയെന്ന 47കാരന് വീല്‍ച്ചെയറിലെത്തി. പതിവായി ധരിക്കാറുള്ള തൂവെള്ള മുണ്ടും ജുബ്ബയും വേഷം. കറുത്ത തൊപ്പി തലയിലുണ്ട്. മുഖം ശാന്തഗംഭീരം. ക്ഷീണമുണ്ടെങ്കിലും പുഞ്ചിരിയോടെ അഭിസംബോധന ചെയ്താണ് അദ്ദേഹം വന്നത്. കാഴ്ചാതകരാറുള്ളതിനാല് തൊട്ടടുത്തിരുത്തി, വിചാരണയ്ക്കെത്തിയ അഭിഭാഷകരുമായി അരമണിക്കൂറോളം അദ്ദേഹം സംസാരിച്ചു. വാക്കുകളില്‍ ലവലേശം പതര്ച്ചയില്ലെന്നത് അദ്ഭുതപ്പെടുത്തി. കോയമ്പത്തൂര്‍ ജയിലില്‍നിന്ന് ആര്‍ജ്ജിച്ച സഹനശക്തിയും ധീരതയുമെല്ലാം ബാംഗ്ലൂര്‍ ജയിലില്‍ അദ്ദേഹത്തിന് മുതല്ക്കൂട്ടായപോലെ തോന്നിച്ചു. സംസാരിക്കുമ്പോല് ചുണ്ടില്‍ ഇടയ്ക്കിടെ പുഞ്ചിരിയും ചെറുചിരിയും മാറിവന്നു. മനസ്സിന് തെല്ലൊരാശ്വാസം ലഭിച്ചു. അപ്പോഴെല്ലാം ഞങ്ങളുടെ അടുത്ത് നിരീക്ഷണത്തിന് പോലിസുകാരനുണ്ടായിരുന്നു. സീനിയര്‍ അഭിഭാഷകരായ ഉസ്മാന്, അക്ബറലി എന്നിവരെത്തി. കൂടെ ‘ക്ലാര്ക്കി’ന്റെ വേഷത്തില്ത്തന്നെയെത്തിയ സീനിയര്‍ മാധ്യമപ്രവര്‍ത്തകനുമുണ്ടായിരുന്നു. ‘ആള്‍ബലം’ കൂടിയതുകൊണ്ടാണെന്നു തോന്നുന്നു- പോലിസുകാരന് പിന്നെ അവിടെനിന്നില്ല. പതിഞ്ഞ സ്വരത്തില്‍ മഅദ്നി സംസാരം തുടര്‍ന്നു. മൂര്‍ധന്യാവസ്ഥയിലെത്തിയ പ്രമേഹവും മാറാത്ത നടുവേദനയും വിഷമമമുണ്ടാക്കുന്നതായി അദ്ദേഹത്തിന്റെ വാക്കുകള്‍.

മഅ്ദനി ജയിലിലായിട്ട് ആഗസ്ത് 17ന് രണ്ടുവര്ഷമാവുകയാണെന്ന് ഓര്‍മ്മിപ്പിച്ചപ്പോള്‍ മോശമായ ആരോഗ്യസ്ഥിതിയെപ്പറ്റി അദ്ദേഹം വിവരിച്ചു. വലത്തേകണ്ണിന്റെ കാഴ്ച പൂര്‍ണമായും ഇടത്തേതിന്റേത് ഭാഗികമായും നഷ്ടപ്പെട്ടിട്ടും മതിയായ ചികില്‍സ ലഭിച്ചില്ലെന്ന് മഅ്ദനി പരിഭവിച്ചു. കടുത്ത പ്രമേഹരോഗമുണ്ടായിട്ടും നോമ്പുനോല്‍ക്കുന്നുണ്ട്. തന്നെ സ്നേഹിക്കുന്നവരുടെയും കുടുംബത്തിന്റെയും പ്രാര്‍ഥനയാണു റമദാന് തുടങ്ങുംവരെ നോമ്പുനോല്ക്കാനാവുമോയെന്ന ആശങ്കയില്‍ നിന്ന തന്നെ വ്രതമെടുക്കാന്‍ പ്രാപ്തനാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ചെയ്യാത്ത തെറ്റിനാണ് കോയമ്പത്തൂര്‍ ജയിലില്‍ തന്നെ 10 വര്‍ഷത്തോളം ശിക്ഷിച്ചത്. നിരപരാധിയായിട്ടും വീണ്ടും വേട്ടയാടുകയാണ്. ഇനിയുമെത്രനാള്‍ തടവറയിലിങ്ങനെ കഴിയുമെന്നറിയില്ല. നീതികിട്ടുമെന്ന പ്രതീക്ഷ ഇനിയും ബാക്കിയുണ്ട് അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്ന് മനസ്സിലായി.
സംസാരത്തിനിടയ്ക്ക് പ്രതിഭാഗത്തുനിന്ന് പ്രമുഖ വക്കീല്‍ വെങ്കിടേശ് മഅ്ദനിക്കടുത്തെത്തി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോധിപ്പിച്ചു. എല്ലാ സാക്ഷികളെയും പ്രതികളെയും വിചാരണക്കോടതിയില്‍ ഹാജരാക്കാതെ കേസ് നീട്ടിക്കൊണ്ടുപോവാന്‍ പ്രോസിക്യൂഷന് ശ്രമിക്കുന്നതായി വിലയിരുത്തലുണ്ടായി. ഡയബെറ്റിക് റെറ്റിനോപ്പതിക്ക് ബാംഗ്ലൂരില്‍ നടത്തിയ ചികില്‍സ ഫലപ്രദമായില്ലെന്നു മഅ്ദനി പറഞ്ഞു. കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുത്തുന്നതിലേക്കു നയിച്ചത് അതാണ്. കൃത്യമായ നടപടിക്രമങ്ങളിലൂടെയല്ല ചികില്‍സ നടന്നത്. ജയിലധികൃതര്‍ അനാസ്ഥകാണിച്ചതായും മഅ്ദനി ആക്ഷേപമുന്നയിച്ചു. കൃത്യമായ ചികില്‍സ ലഭിക്കാത്തതുമൂലം വലതുകാല്‍ ചിലപ്പോഴൊക്കെ സ്തംഭനാവസ്ഥയിലെത്തുന്നു. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി അയച്ച പ്രൊഡക്ഷന്‍ വാറണ്ട് ജയിലിലെത്തി രണ്ടാഴ്ചയായിട്ടും തന്നെ വിവരമറിയിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ജയിലധികൃതര്‍ എന്തുകൊണ്ടാണിങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നു വ്യക്തമാക്കിയ മഅ്ദനി തന്റെ പേരില്‍വന്ന വാറണ്ടുകളെപ്പറ്റി കൃത്യമായ വിവരം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനെക്കൊണ്ട് കത്തെഴുതിച്ചു. വിശദമായി പിന്നീടു സംസാരിക്കാമെന്നു പറഞ്ഞ് മഅ്ദനി വീല്‍ച്ചെയറില്‍ സഹായിക്കൊപ്പം മൂന്നാംനിലയിലെ പ്രത്യേക കോടതിമുറിയിലേക്കു നീങ്ങി. ഇതിനിടെ, അഭിഭാഷകനെഴുതിയ കത്ത് ജയില്സൂപ്രണ്ടിനു കൈമാറുകയുംചെയ്തു. പതിവുപോലെ വിചാരണ മണിക്കൂറുകള്‍ നീണ്ടു. പ്രത്യേക കോടതിജഡ്ജി എ ആര് ശ്രീനിവാസനാണ്. ഉള്‍പ്രദേശത്തുള്ള ജയിലിലെ കോടതിയിലെത്തി വാദംകഴിഞ്ഞു പോകാന്‍തന്നെ ഒരുദിവസത്തെ മെനക്കേടുള്ളതിനാല് പ്രമുഖ അഭിഭാഷകരൊക്കെ കേസേറ്റെടുക്കാന്‍ മടിക്കുകയായിരുന്നു. ഇപ്പോള്‍ മഅ്ദനിക്കായി ഹാജരാവുന്നത് സീനിയര്‍ വക്കീല്‍ ഹനുമന്തറായിയാണ്. കേസില്‍ ഒന്നുമുതല്‍ നാലുവരെ സാക്ഷികളുടെ വിചാരണയാണ് വച്ചതെങ്കിലും ഒന്നാംസാക്ഷിയായ പോലിസുകാരന് മാത്രമേ ആദ്യദിനം ഹാജരായുള്ളൂ. പ്രോസിക്യൂഷന് സാക്ഷികളെ ഹാജരാക്കാതെ കോസ് വിസ്താരം നടത്താനാവില്ലന്ന് പ്രതിഭാഗം അഭിഭാഷകന് വെങ്കിടേഷ് കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കേസ് മറ്റൊരുദിവസത്തേക്കു മാറ്റി. കോയമ്പത്തൂര്‍ കേസിലും സംഭവിച്ചത് ഇതുതന്നെയായിരുന്നു. കേസില്‍ വിചാരണ മനപ്പൂര്‍വ്വം നീട്ടിക്കൊണ്ടുപോവാനുള്ള തന്ത്രമായാണ് മഅ്ദനിയുടെ അഭിഭാഷകര്‍ ഇതിനെ വിലയിരുത്തിയത്.
ഇതിനിടെ, കാഴ്ചയില്ലാത്തവര്‍ക്കു വായിക്കാന്‍ പ്രത്യേകം തയ്യാറാക്കി വിശുദ്ധ ഖുര്‍ആന്റെ പതിപ്പ് മഅ്ദനിക്കു ജയിലില്‍ അഭിഭാഷകന് കൈമാറി. പരസഹായംകൂടാതെ നടക്കാനും നീങ്ങാനുമാവാത്ത അദ്ദേഹത്തിന് ഖുര്‍ആന്‍ ആയത്തുകള്‍ക്കു മുകളില്‍ പെന്റീഡര്വച്ച് ഖുര്‍ആന്‍ ഓതിക്കേള്ക്കാനാവൂം. ബാക്കിയുള്ള റമദാന്ദിനങ്ങള് പ്രാര്ഥനയില്ക്കഴിയാന് തുണയാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. വൈകീട്ട് ബാംഗ്ലൂരില്‍ നിന്നു മടങ്ങുമ്പോള്‍ തടവിലായി ഒരുവര്‍ഷംകഴിഞ്ഞ് മഅ്ദനി എഴുതിയ തുറന്ന കത്തിലെ വരികളോര്‍ത്തു:-
”ഞാന്‍, എന്റെമേല്‍ ആരോപിക്കപ്പെടുന്ന യാതൊരു തെറ്റുംചെയ്തിട്ടില്ല എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. സര്വസത്യങ്ങളും അറിയുന്ന സര്‍വജ്ഞനായ അല്ലാഹുവില്‍ ഉറച്ച വിശ്വാസവും എനിക്കുണ്ട്. ‘നിന്നോട് കല്പ്പിക്കപ്പെട്ടതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ചുകൊള്ളുക’- എന്ന വിശുദ്ധ ഖുര്‍ആനിന്റെ കല്‍പ്പന ഉള്‍ക്കൊണ്ട് ലോകമെങ്ങും പീഡനം സഹിച്ചുകൊണ്ടിരിക്കുന്ന സഹോദരങ്ങളെപ്പറ്റി ഉറക്കെ സംസാരിച്ചുവെന്നതും അധിനിവേശ സാമ്രാജ്യത്വക്കഴുകന്മാര്ക്കെതിരേയും ഫാഷിസ്റ്റ് ഭീകരര്‍ക്കെതിരേയും ഉറക്കെ ശബ്ദിച്ചുവെന്നതും തെറ്റായിപ്പോയെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല……
…….സാമ്രാജ്യത്വ- ഫാഷിസ്റ്റ്- ഭരണകൂട ഭീകരതയുടെ പീഡനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് ഒരു മഅ്ദനിയോ കുടുംബമോ മാത്രമല്ല. ലോകമെങ്ങും പരസഹസ്രം നിരപരാധികള്‍ എന്നെപ്പോലെയും അതിലെത്രയോ അധികവും പീഡനങ്ങള്‍ സഹിച്ചുകൊണ്ടിരിക്കുന്നു. ഭീകരതയുടെയോ തീവ്രവാദത്തിന്റെയോ വഴിയിലൂടെയല്ലാതെയും വഴിവിട്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെയും എന്നാല്‍ നാണംകെട്ടു കീഴടങ്ങാതെയും ചെറുത്തുനില്‍പ്പിന്റെ മാര്‍ഗ്ഗങ്ങള്‍ നാം സ്വീകരിച്ചേ മതിയാവു”.
സംസാരത്തിനിടയ്ക്ക് പ്രതിഭാഗത്തുനിന്ന് പ്രമുഖ വക്കീല്‍ വെങ്കിടേശ് മഅ്ദനിക്കടുത്തെത്തി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോധിപ്പിച്ചു. എല്ലാ സാക്ഷികളെയും പ്രതികളെയും വിചാരണക്കോടതിയില്‍ ഹാജരാക്കാതെ കേസ് നീട്ടിക്കൊണ്ടുപോവാന്‍ പ്രോസിക്യൂഷന് ശ്രമിക്കുന്നതായി വിലയിരുത്തലുണ്ടായി. ഡയബെറ്റിക് റെറ്റിനോപ്പതിക്ക് ബാംഗ്ലൂരില്‍ നടത്തിയ ചികില്‍സ ഫലപ്രദമായില്ലെന്നു മഅ്ദനി പറഞ്ഞു. കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുത്തുന്നതിലേക്കു നയിച്ചത് അതാണ്. കൃത്യമായ നടപടിക്രമങ്ങളിലൂടെയല്ല ചികില്‍സ നടന്നത്. ജയിലധികൃതര്‍ അനാസ്ഥകാണിച്ചതായും മഅ്ദനി ആക്ഷേപമുന്നയിച്ചു. കൃത്യമായ ചികില്‍സ ലഭിക്കാത്തതുമൂലം വലതുകാല്‍ ചിലപ്പോഴൊക്കെ സ്തംഭനാവസ്ഥയിലെത്തുന്നു. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി അയച്ച പ്രൊഡക്ഷന്‍ വാറണ്ട് ജയിലിലെത്തി രണ്ടാഴ്ചയായിട്ടും തന്നെ വിവരമറിയിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ജയിലധികൃതര്‍ എന്തുകൊണ്ടാണിങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നു വ്യക്തമാക്കിയ മഅ്ദനി തന്റെ പേരില്‍വന്ന വാറണ്ടുകളെപ്പറ്റി കൃത്യമായ വിവരം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനെക്കൊണ്ട് കത്തെഴുതിച്ചു. വിശദമായി പിന്നീടു സംസാരിക്കാമെന്നു പറഞ്ഞ് മഅ്ദനി വീല്‍ച്ചെയറില്‍ സഹായിക്കൊപ്പം മൂന്നാംനിലയിലെ പ്രത്യേക കോടതിമുറിയിലേക്കു നീങ്ങി. ഇതിനിടെ, അഭിഭാഷകനെഴുതിയ കത്ത് ജയില്സൂപ്രണ്ടിനു കൈമാറുകയുംചെയ്തു. പതിവുപോലെ വിചാരണ മണിക്കൂറുകള്‍ നീണ്ടു. പ്രത്യേക കോടതിജഡ്ജി എ ആര് ശ്രീനിവാസനാണ്. ഉള്‍പ്രദേശത്തുള്ള ജയിലിലെ കോടതിയിലെത്തി വാദംകഴിഞ്ഞു പോകാന്‍തന്നെ ഒരുദിവസത്തെ മെനക്കേടുള്ളതിനാല് പ്രമുഖ അഭിഭാഷകരൊക്കെ കേസേറ്റെടുക്കാന്‍ മടിക്കുകയായിരുന്നു. ഇപ്പോള്‍ മഅ്ദനിക്കായി ഹാജരാവുന്നത് സീനിയര്‍ വക്കീല്‍ ഹനുമന്തറായിയാണ്. കേസില്‍ ഒന്നുമുതല്‍ നാലുവരെ സാക്ഷികളുടെ വിചാരണയാണ് വച്ചതെങ്കിലും ഒന്നാംസാക്ഷിയായ പോലിസുകാരന് മാത്രമേ ആദ്യദിനം ഹാജരായുള്ളൂ. പ്രോസിക്യൂഷന് സാക്ഷികളെ ഹാജരാക്കാതെ കോസ് വിസ്താരം നടത്താനാവില്ലന്ന് പ്രതിഭാഗം അഭിഭാഷകന് വെങ്കിടേഷ് കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കേസ് മറ്റൊരുദിവസത്തേക്കു മാറ്റി. കോയമ്പത്തൂര്‍ കേസിലും സംഭവിച്ചത് ഇതുതന്നെയായിരുന്നു. കേസില്‍ വിചാരണ മനപ്പൂര്‍വ്വം നീട്ടിക്കൊണ്ടുപോവാനുള്ള തന്ത്രമായാണ് മഅ്ദനിയുടെ അഭിഭാഷകര്‍ ഇതിനെ വിലയിരുത്തിയത്.
ഇതിനിടെ, കാഴ്ചയില്ലാത്തവര്‍ക്കു വായിക്കാന്‍ പ്രത്യേകം തയ്യാറാക്കി വിശുദ്ധ ഖുര്‍ആന്റെ പതിപ്പ് മഅ്ദനിക്കു ജയിലില്‍ അഭിഭാഷകന് കൈമാറി. പരസഹായംകൂടാതെ നടക്കാനും നീങ്ങാനുമാവാത്ത അദ്ദേഹത്തിന് ഖുര്‍ആന്‍ ആയത്തുകള്‍ക്കു മുകളില്‍ പെന്റീഡര്വച്ച് ഖുര്‍ആന്‍ ഓതിക്കേള്ക്കാനാവൂം. ബാക്കിയുള്ള റമദാന്ദിനങ്ങള് പ്രാര്ഥനയില്ക്കഴിയാന് തുണയാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. വൈകീട്ട് ബാംഗ്ലൂരില്‍ നിന്നു മടങ്ങുമ്പോള്‍ തടവിലായി ഒരുവര്‍ഷംകഴിഞ്ഞ് മഅ്ദനി എഴുതിയ തുറന്ന കത്തിലെ വരികളോര്‍ത്തു:-
”ഞാന്‍, എന്റെമേല്‍ ആരോപിക്കപ്പെടുന്ന യാതൊരു തെറ്റുംചെയ്തിട്ടില്ല എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. സര്വസത്യങ്ങളും അറിയുന്ന സര്‍വജ്ഞനായ അല്ലാഹുവില്‍ ഉറച്ച വിശ്വാസവും എനിക്കുണ്ട്. ‘നിന്നോട് കല്പ്പിക്കപ്പെട്ടതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ചുകൊള്ളുക’- എന്ന വിശുദ്ധ ഖുര്‍ആനിന്റെ കല്‍പ്പന ഉള്‍ക്കൊണ്ട് ലോകമെങ്ങും പീഡനം സഹിച്ചുകൊണ്ടിരിക്കുന്ന സഹോദരങ്ങളെപ്പറ്റി ഉറക്കെ സംസാരിച്ചുവെന്നതും അധിനിവേശ സാമ്രാജ്യത്വക്കഴുകന്മാര്ക്കെതിരേയും ഫാഷിസ്റ്റ് ഭീകരര്‍ക്കെതിരേയും ഉറക്കെ ശബ്ദിച്ചുവെന്നതും തെറ്റായിപ്പോയെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല……
…….സാമ്രാജ്യത്വ- ഫാഷിസ്റ്റ്- ഭരണകൂട ഭീകരതയുടെ പീഡനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് ഒരു മഅ്ദനിയോ കുടുംബമോ മാത്രമല്ല. ലോകമെങ്ങും പരസഹസ്രം നിരപരാധികള്‍ എന്നെപ്പോലെയും അതിലെത്രയോ അധികവും പീഡനങ്ങള്‍ സഹിച്ചുകൊണ്ടിരിക്കുന്നു. ഭീകരതയുടെയോ തീവ്രവാദത്തിന്റെയോ വഴിയിലൂടെയല്ലാതെയും വഴിവിട്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെയും എന്നാല്‍ നാണംകെട്ടു കീഴടങ്ങാതെയും ചെറുത്തുനില്‍പ്പിന്റെ മാര്‍ഗ്ഗങ്ങള്‍ നാം സ്വീകരിച്ചേ മതിയാവു”.

മഅ്ദനിയെക്കുറിച്ച് മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍ ഇങ്ങനെഴുതി- ‘ജയിലില്‍ മഅ്ദനി ഏകനാണ്. മഅ്ദനിക്കൊപ്പമുള്ള പ്രതികള്‍ പല ജയിലുകളിലായി മാറ്റപ്പെട്ടിരിക്കുന്നു. ജയിലിനകത്തെ കോടതി ജനാധിപത്യവിരുദ്ധമാണ്. സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണ അവിടെ അസാധ്യമാണ്. ഇഴഞ്ഞും വലിഞ്ഞും ഒരുനാള്‍ വിചാരണ പൂര്‍ത്തിയാകും. മഅ്ദനി സ്വതന്ത്രനായി പുറത്തുവരും. പക്ഷേ, അപ്പോഴേക്കും തിരക്കഥ മറ്റൊരു പശ്ചാത്തലത്തില്‍ പകര്‍ത്തിയെഴുതപ്പെടില്ലെന്ന് ആര്‍ക്കു പറയാന്‍ കഴിയും. ഇറോം ശര്‍മിളയെപ്പോലെ മഅ്ദനിക്കും നഷ്ടപ്പെടുന്നത് ജീവിതമാണ്.’ (മാധ്യമം- 03/30/2012).
(സൈഡ്ലൈനിങ്:ജയില്ഗേറ്റിനു പുറത്തെ ഭിത്തിയില്‍ പലഭാഗത്തും ഹിന്ദു ദൈവങ്ങളുടെയും വിഗ്രഹങ്ങളുടെയും ചിത്രമുണ്ടായിരുന്നു. അകത്തുകയറിയപ്പോഴും അങ്ങനെ. ജയില്‍സൂപ്രണ്ടിന്റെ മുറിയില്‍ ഒരുഭാഗത്ത് പൂജയ്ക്കുള്ള വിഗ്രഹവുംകൂടെ എണ്ണയും വിളക്കുമൊക്കെയുണ്ട്. ‘മതേതര ഇന്ത്യ’യുടെ ഇതര പ്രതീകങ്ങളെത്തേടി ജയിലിലാകെ കണ്ണുകള്‍ തിരഞ്ഞെങ്കിലും നിരാശബാക്കിയായി. ഇന്ത്യ മതേതരരാജ്യമാണ്. സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നു വിശ്വസിക്കുന്ന മുസ്ലിമാണു ഞാന്‍. വിഗ്രഹാരാധനയെ ഇഷ്ടപ്പെടുന്നില്ലെന്ന കാരണത്താല്‍ അതിനെ നിന്ദിക്കരുതെന്നുമാണു എന്റെ വിശ്വാസം. വിചാരണക്കാര്യത്തിലെങ്കിലും വിവേചനമുണ്ടാവരുതേയെന്നു മാത്രമാണു പ്രാര്‍ഥന).
മദനിയ്ക്ക് നീതി ലഭിക്കുകയില്ല....അതാണ് വാസ്തവം.
ReplyDeleteനീതി എന്ന വാക്ക് പറയാന്‍ നല്ല വാക്കാണെന്കിലും അതെപ്പോഴും പക്ഷം ചേര്‍ന്നാണ് സഞ്ചരിക്കുന്നത്, ഇപ്പോഴും.
ReplyDeleteഒരു പുതിയ കഥബ്ലോഗ് തുടങ്ങി...വായിക്കുക....അനുഗ്രഹിക്കുക
ReplyDelete