രാവിലെ വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സന്റെ വാര്‍ത്താസമ്മേളനം. പ്രസ്‌ക്ലബ്ബില്‍ ഒരുവശം നിറയെ ചെറുപ്പക്കാരികളായ മാധ്യമപ്രവര്‍ത്തകര്‍. സമൂഹത്തില്‍ യാതനയനുഭവിക്കുന്ന സ്‌ത്രീകള്‍ക്കായി നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുവെന്നതാണ് വാര്‍ത്താസമ്മേളനത്തിലെ വിഷയം. ഈവര്‍ഷം ചെയ്യാനുദ്ദേശിക്കുന്ന പതിമൂന്നിന പരിപാടികള്‍ ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസാ അന്‍വര്‍ അക്കമിട്ടുനിരത്തി. സ്വയരക്ഷയ്‌ക്ക് വേണ്ടി കോര്‍പറേഷന്‍ സ്‌ത്രീകളെ ആയോധനകല പരിശീലിപ്പിക്കാന്‍ പോവുന്നതും ജനസമ്പര്‍ക്കപരിപാടി നടത്തുന്നതുമൊക്കെ ആവേശപൂര്‍വം കേട്ടു. വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വിഷയം അത്ര താല്‍പ്പര്യമുണര്‍ത്തിയില്ലെന്ന് തോന്നി. എന്തോ, എന്റെ തോന്നല്‍ ശരിവയ്‌ക്കുന്ന രീതിയില്‍ വാര്‍ത്താസമ്മേളനം പൂര്‍ത്തിയാകും മുമ്പേ മാധ്യമവനിതകള്‍ ഓരോരുത്തരായി 'മുങ്ങി'. അവസാന വാര്‍ത്താസമ്മേളനമായതുകൊണ്ടാവുമെന്നാണു കരുതിയത്. എന്നാലതല്ല കാര്യം; സ്‌ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോള്‍, കേള്‍ക്കാന്‍ അവര്‍ക്കുതന്നെ താല്‍പ്പര്യമില്ലെന്ന് മനസ്സിലായി. അതുവരെ നടന്ന ഏഴു വാര്‍ത്താസമ്മേളനങ്ങളിലും സജീവമായി ചോദ്യങ്ങളുന്നയിച്ച പെണ്ണുങ്ങളിലൊരാള്‍ പോലും സ്വന്തം 'വര്‍ഗ'ത്തിന്റെ കാര്യത്തില്‍ ഒറ്റച്ചോദ്യം പോലും ചോദിച്ചില്ല. എല്ലാ 'ചപ്പടാച്ചി- ലൊട്ടുലൊടുക്ക്' വാര്‍ത്താസമ്മേളനങ്ങള്‍ക്കു ശേഷവും ഫോണ്‍ നമ്പര്‍ വാങ്ങാന്‍ തിടുക്കംകാട്ടുന്നതും പെണ്ണുങ്ങള്‍തന്നെ. എന്നിട്ടും സ്വന്തംകാര്യത്തില്‍ അവര്‍ കാണിക്കുന്ന നിസ്സംഗത അദ്‌ഭുതപ്പെടുത്തി. ശ്രദ്ധേയമായൊരു കാര്യം എല്ലാ പെണ്ണുങ്ങളും എണീറ്റുപോയിട്ടും ആണ്‍ പത്രപ്രവര്‍ത്തകര്‍ അവസാനംവരെ വാര്‍ത്താസമ്മേളനത്തിലിരുന്നുവെന്നതും പ്രസക്തമായ ചോദ്യങ്ങളുന്നയിച്ചുവെന്നതുമാണ്.
(മാധ്യമപ്രവര്‍ത്തകരില്‍ ആണ്‍-പെണ്‍ തരംതിരിവോ എന്ന് ചോദിക്കാനാവും ഇനി ചിലര്‍ ശ്രമിക്കുക. ആണെഴുതുന്ന പെണ്‍കാര്യത്തിന് നിറംകുറയുമെന്ന് പറഞ്ഞ് തുള്ളുകയും തള്ളുകയുംചെയ്യുന്നവരും ഉണ്ടാവും. എന്റെ ഉമ്മയെയും അഞ്ചു പെങ്ങന്മാരെയുമോര്‍ത്ത് ക്ഷമിക്കുക).
എല്ലാം യാന്ത്രികമാണ്...കഴിയുന്നതും നല്ല വാക്കുകള്‍ മാത്രം പുറത്ത് തള്ളുക എന്നത് മാത്രമാണ് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നാറുള്ളത്.
ReplyDeleteഞാനത്ഭുതപ്പെടുന്നത് അതല്ല; തന്നെക്കാള്‍ ശേഷിയുള്ളോരാളാല്‍ ആക്രമിക്കപ്പെട്ടാല്‍..?
ReplyDeleteഅതെ പെണ്ണുങ്ങളെന്നും സ്വയം ഉൾവലിയുന്നവരാണല്ലോ...
ReplyDeleteഇതിനെ മുതലെടുക്കുന്നവരാണല്ലോ അവരെ എന്നും പ്രശ്നത്തിലാക്കുന്നതും..അല്ലേ ഭായ്