ആവശ്യമെന്നു തോന്നുന്നപക്ഷം എല്ലാ രാഷ്ട്രീയ കൊലപാതകക്കേസുകളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ ലേഖകനു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മണിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് എല്ലാ കാര്യങ്ങളും അന്വേഷിക്കും. ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഏതൊക്കെ ആവശ്യമെന്നു തോന്നുന്നോ, അതിലൊക്കെ അന്വേഷണമുണ്ടാവും. കുറ്റംചെയ്തവരെ നിയമത്തിനു മുന്നില്‍ക്കൊണ്ടുവരും. രാഷ്ട്രീയഭേദമെന്യേ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൗജിഹാദില്ലെന്ന് പോലിസ് വ്യക്തമാക്കിയിട്ടും വിഷലിപ്ത പ്രചാരണങ്ങളുമായി നീങ്ങുന്നവരെ സംബന്ധിച്ച്്, ലൗജിഹാദായാലും സദാചാര പോലിസായാലൂം നിയമം കൈയിലെടുക്കാന്‍ ആരെയും സമ്മതിക്കില്ലെന്ന് അദ്ദേഹം മറുപടി നല്കി. മതസൗഹാര്‍ദ്ദത്തിന് പോറലേല്‍പ്പിക്കുന്ന ഒരു സമ്പ്രദായവുമുണ്ടാവാരുത്. ഇ-മെയില്‍ ചോര്‍ച്ചക്കേസില്‍ ഒരു ഏകപക്ഷീയതയും ഇല്ല. എല്ലാം നിയമത്തിന്റെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ്. സമുദായസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമം നടത്തിയവര്‍ക്കെതിരേ നടപടിയെടുത്തേ പറ്റൂവെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.
ബീമാപ്പള്ളി വെടിവയ്പ്പ് സംബന്ധിച്ച് അന്വേഷണ റിപോര്‍ട്ട് പിടിച്ചുവച്ചിട്ടില്ല. അതു പരിശോധിച്ചുവരുകയാണ്. അഞ്ചാംമന്ത്രിപ്രശ്നത്തില് നിര്‍ഭാഗ്യകരമായ സ്ഥിതിയുണ്ടായെങ്കിലും പ്രശ്നങ്ങളെല്ലാം അവസാനിച്ചു. പുതിയ നിക്ഷേപങ്ങളും പദ്ധതികളും തൊഴിലവസരങ്ങളും ഒരുവശത്തുണ്ടെങ്കിലും പാവപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കണം. വികസനപദ്ധതികളുടെ കാര്യത്തില്‍ കേരളത്തിലെ ജനങ്ങളുടെ മനസ്സിലൊരു മാറ്റംവന്നത് സംതൃപ്തിയുണ്ടാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്‍ഷികപ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയേ മതിയാവൂ. കര്‍ഷക ആത്മഹത്യകള്‍ നിയന്ത്രണാധീനമാണ്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന് ഉത്തരവാദിത്തക്കുറവൊന്നുമില്ല. മദ്യാസക്തി കുറച്ചുകൊണ്ടുവരാതെ മദ്യനിരോധനമേര്പ്പെടുത്തിയാല് അത് അപകടമുണ്ടാക്കും. യു.ഐ.ഡി കാര്‍ഡ് പ്രവാസികള്‍ക്കു കൂടി കൊടുക്കണമെന്ന നിലപാട് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണരൂപം:
ചോദ്യം: ജൂണ്‍ നാലിന് മന്ത്രിസഭയുടെ ഒന്നാംവാര്‍ഷികം ആഘോഷിക്കുകയാണ്. അധികാരത്തിലേറിയ ശേഷം മുഖ്യമന്ത്രിയെന്ന നിലയില്‍ കേരളജനതയ്ക്കായി ചെയ്ത ഏറ്റവും മികച്ച കാര്യമേതാണ്. വെല്ലുവിളിയായി തോന്നിയത്?
ഉത്തരം: വികസനവും കരുതലും എന്നതാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. തിരഞ്ഞെടുപ്പു കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്ക് അതാണ്. അത് അക്ഷരാര്‍ഥത്തില്‍ നടപ്പാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വികസനത്തിനുവേണ്ടി പുതിയ നിക്ഷേപങ്ങളും പദ്ധതികളും തൊഴിലവസരങ്ങളും സാമ്പത്തികവളര്‍ച്ച ഉറപ്പുവരുത്തലുമെല്ലാം ഒരുവശത്തുണ്ട്. അതേസമയം, വളരെയധികം ബുദ്ധിമുട്ടുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരവുമുണ്ടാക്കണം. വികസനംവന്നാല് അതിന്റെ പ്രയോജനം താഴേതട്ടില്‍ എത്തുന്നതുവരെ കാത്തിരിക്കാന്‍ പറ്റാത്തവര്‍ക്കായി ഒരുരൂപയ്ക്ക് അരിയെന്ന വാഗ്ദാനം നടപ്പാക്കി. ജനസമ്പര്‍ക്ക പരിപാടിയിലൂടെ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പരമാവധി മനസ്സിലാക്കി പരിഹാരമുണ്ടാക്കാനും ശ്രമിച്ചു. ഏറെ പ്രതീക്ഷ ജനിപ്പിച്ച സ്മാര്‍ട്ട്സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം എന്നിങ്ങനെയുള്ള പ്രൊജക്റ്റുകള്‍ പ്രായോഗികതലത്തിലേക്ക് കൊണ്ടുവരാന്‍ കഠിനശ്രമം നടത്തി. എല്ലാവരും ചേര്ന്നുശ്രമിച്ചു. പിന്തുണയുണ്ടായതിനാല്‍ കുറെയേറെ കാര്യങ്ങള്‍ ചെയ്യാന്‍കഴിഞ്ഞു.
ഏറ്റവും സംതൃപ്തിയുള്ളത് കേരളത്തിലെ ജനങ്ങളുടെ മനസ്സിലൊരു മാറ്റംവന്നിരിക്കുന്നുവെന്നതാണ്. പണ്ടൊക്കെ എന്തുവന്നാലും തര്‍ക്കങ്ങളും വിവാദങ്ങളുംകൊണ്ട് നടക്കാതെ പോവുന്നൊരു സാഹചര്യമുണ്ടായിരുന്നു. ഇപ്പോള്‍ അതുമാറി കേരളത്തില്‍ ചില കാര്യങ്ങള്‍ നടക്കണമെന്നൊരു ചിന്ത ജനങ്ങള്‍ക്ക് വന്നിരിക്കുന്നു. അതിന്റേതായ സന്തോഷം എനിക്കുണ്ട്.
ചോ: എക്സ്പ്രസ് ഹൈവേ, ആറന്മുള- ഇടുക്കി വിമാനത്താവളങ്ങള്‍ തുടങ്ങിയ തര്ക്കപദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. അതേസമയം, മണ്ണെണ്ണ, വൈദ്യുതി, കുടിവെള്ളം, പാര്‍പ്പിടം, തൊഴില്‍, സുരക്ഷ തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങള്‍ക്കു പരിഹാരമാവുന്നില്ലെന്ന് ആക്ഷേപമുണ്ട്?
ഉ: മണ്ണെണ്ണയുടെ കാര്യത്തില്‍ ഞങ്ങള്‍ തീരുമാനമുണ്ടാക്കി. കേന്ദ്രഗവണ്മെന്റ് ക്വാട്ട നിര്‍ത്തലാക്കിയിട്ടും ഞങ്ങള്‍ കൂടിയ വിലയ്ക്ക് വാങ്ങി പഴയതുപോലെ മണ്ണെണ്ണ വിതരണംചെയ്യുന്നു. ഗവണ്മെന്റ് ആ നഷ്ടം സഹിക്കുന്നു. പവര്‍കട്ട് പിന്‍വലിച്ചു. പച്ചക്കറികളുടെ വില വിലവര്ധിക്കുന്നുവെന്ന് കണ്ടപ്പോള്‍ത്തന്നെ ഹോട്ടികള്‍ച്ചര്‍ കോര്‍പറേഷനും കണ്‍സ്യൂമര്‍ ഫെഡറേഷനും സിവില്‍ സപ്ലൈസ് കോര്‍പറേഷനും രംഗത്തുവന്നു. വിപണിവിലയേക്കാള്‍ 30 ശതമാനം വിലകുറച്ച് പച്ചക്കറി വിതരണംചെയ്യുന്ന സംവിധാനമുണ്ടാക്കി. ജനങ്ങളുടെ ആവശ്യവും നാടിന്റെ പ്രശ്നങ്ങളും അറിഞ്ഞു പ്രവര്‍ത്തിക്കാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്.
ചോ: അതേസമയം, കാര്‍ഷികപ്രതിസന്ധി പരിഹരിക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാരിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നുണ്ടോ.
ഉ: കാര്‍ഷികപ്രതിസന്ധിക്ക് നാം പരിഹാരം കണ്ടെത്തിയേ മതിയാവൂ. കാര്‍ഷികമേഖല തകര്‍ന്നാല്‍ കേരളം തകരും. നമുക്ക് വന്‍കിട നിക്ഷേപങ്ങള്‍ വേണം. തൊഴിലവസരങ്ങള്‍ വേണം. ഐ.ടിയും ടൂറിസവുമൊക്കെ നമ്മുടെ വികസനത്തിന് അനിവാര്യഘടകങ്ങളാണ്. ഇതൊക്കെ പറയുമ്പോഴും കാര്ഷികമേഖലയിലൊരു തളര്‍ച്ച വന്നാല്‍ അതു നമ്മുടെ മൊത്തംവളര്ച്ചയെ ദോഷകരമായി ബാധിക്കും.
ചോ: കര്ഷകആത്മഹത്യകള് തടയാനാവാത്ത സ്ഥിതിയുണ്ടോ.
ഇപ്പോള്‍ അതൊക്കെ നിയന്ത്രണാധീനമാണ്. പ്രശ്നങ്ങളില്ല. പക്ഷേ, കര്‍ഷകരാണ് നമ്മുടെ സമൂഹത്തില്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. അവരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തിയേ മതിയാവൂ.
ചോ: ഘടകക്ഷികളില്‍ നിന്ന് വന്സമ്മര്ദ്ദങ്ങളുമുണ്ടായ വര്‍ഷമാണു കടന്നുപോയത്. വിജിലന്‍സ്, ആഭ്യന്തരവകുപ്പുകള്‍ മുഖ്യമന്ത്രി ഒഴിഞ്ഞത് ഭരണം മെച്ചപ്പെടുത്തിയോ.
ഉ: ഘടകകക്ഷികളുടെ ഭാഗത്തുനിന്ന് വന്‍സമ്മര്‍ദ്ദം എന്നു പറയുന്നതിനോടെനിക്ക് യോജിപ്പില്ല. ഒരു സമ്മര്‍ദ്ദവും എനിക്കുണ്ടായിട്ടില്ല. അങ്ങനെയൊക്കെ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നല്ലാതെ എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊന്നുമില്ല. ഏറ്റവും വലിയ സമ്മര്‍ദ്ദമുണ്ടായെന്നു പറയുന്നത് അഞ്ചാംമന്ത്രിസ്ഥാനത്തെ ചൊല്ലിയാണ്. മുസ്ലിംലീഗിന് അഞ്ചു പദവികള്‍ നേരത്തേയുള്ളതാണ്. പുതുതായുള്ളതല്ല. കരുണാകരന് മുഖ്യമന്ത്രിയായിരുന്ന കാലംതൊട്ടേ അഞ്ചു പദവികളുണ്ട്. നാലു മന്ത്രിമാരും മന്ത്രിപദവിക്ക് തുല്യമായ ചീഫ് വിപ്പും അവര്‍ക്കു കൊടുത്തിരുന്നതാണ്. ഇപ്രാവശ്യവും ഗവണ്മെന്റ് രൂപമെടുക്കുന്ന സമയത്ത് ലീഗിന് അഞ്ചു പദവി നമ്മള് അങ്ങോട്ട് ഓഫര്‍ ചെയ്യുകയായിരുന്നു. പക്ഷേ, അന്നൊരു തീരുമാനമെടുക്കാന്‍ പറ്റിയില്ല. അനൂപ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ആ പ്രശ്നം തീരണമെന്ന രീതിയില്‍ ചര്‍ച്ച വന്നു. അഭിപ്രായവ്യത്യാസമുണ്ടായി എന്നതുശരിയാണ്. ലീഗ് അഞ്ചാംപദവിയായി മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യപ്പെട്ടത്. മന്ത്രിസ്ഥാനമൊഴിച്ച് തത്തുല്യമായ പദവി ലീഗിന് കൊടുത്തുതീര്ക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. ഈയൊരു ഭിന്നതയുണ്ടായിരുന്നു. സംശയമില്ല. പക്ഷേ, അതൊരു വലിയ സമ്മര്‍ദ്ദമായോ പിടിവാശിയായോ ഞങ്ങള്‍ കാണുന്നില്ല. അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു എന്ന കാര്യം അംഗീകരിക്കുന്നു. പക്ഷേ, അതിന് ആനുപാതികമല്ലാത്ത വിധമാണ് പ്രചാരണമുണ്ടായത്. നിര്‍ഭാഗ്യകരമായ സ്ഥിതിയുണ്ടായിട്ടുണ്ട്. അവസാനം വകുപ്പുകളില്ലാതെ അഞ്ചാംമന്ത്രിസ്ഥാനം കൊടുത്തു. രാജ്യസഭാ സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങളെല്ലാം തീരുകയും ചെയ്തു. ലീഗ് ഇപ്രാവശ്യം സമ്മര്ദ്ദംചെലുത്തുകയില്ലെന്നു പറഞ്ഞതോടെ ആ പ്രശ്നത്തിന് പരിഹാരമായി.
ചോ: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ടി പി ചന്ദ്രശേഖരന്‍വധവും സി.പി.എമ്മിലെ ആഭ്യന്തരപ്രശ്നങ്ങളും മുതല്‍ അഞ്ചാംമന്ത്രിപ്രശ്നം വരെ ചര്‍ച്ചയ്ക്കുണ്ട്. ശെല്‍വരാജിനെ യു.ഡി.എഫിലേക്കു കൊണ്ടുവന്ന ചീഫ്വിപ്പ് പി സി ജോര്‍ജിനെ പ്രചാരണത്തില്‍ നിന്ന് വിലക്കിയിട്ടുണ്ടോ.
ഉ: അദ്ദേഹം അവിടെയുണ്ടല്ലോ. ഒരു ഉപതിരഞ്ഞെടുപ്പാവുമ്പോള്‍ എല്ലാ നേതാക്കളുമുണ്ടാവും. മന്ത്രിമാര്‍ വരെ ഓരോ പഞ്ചായത്തിന്റെ ചുമതല വഹിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ധാരാളം നേതാക്കന്മാരുള്ളതുകൊണ്ട് ഓരോരുത്തരും അവരവര്‍ ഏറ്റെടുത്ത ഉത്തരവാദിത്തത്തില്‍ വ്യാപൃതരായിരിക്കുന്നു.
ചോ: ചീഫ് വിപ്പെന്ന നിലയില്‍ അദ്ദേഹത്തിന് ഉത്തരവാദിത്തക്കുറവുണ്ടോ?
ഉ: അദ്ദേഹത്തിന് ഒരുത്തരവാദിത്തക്കുറവുമില്ല. പുള്ളി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വഹിച്ച് അവിടെ നില്ക്കുന്നു.
ചോ: സ്വാശ്രയ- പ്രഫഷനല്‍ കോളജ് ഫീസ്നിര്‍ണയത്തില്‍ വിവേചനമുണ്ടായെന്ന് ആക്ഷേപമുയര്‍ന്നിരിക്കുകയാണ്. പ്രത്യേകിച്ചും പ്രിവിലേജ് സീറ്റുകളുടെ കാര്യത്തില്‍ തര്ക്കംതുടങ്ങിയിട്ടുണ്ട്. സര്‍ക്കാരുമായുണ്ടാക്കിയ ധാരണയില്‍ നിന്ന് മാനേജ്മെന്റ് അസോസിയേഷന് പിന്മാറി. സാമുദായിക- മതസംഘടനകള്‍ക്ക് പ്രാമുഖ്യമുള്ള കോളജ് മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യംനല്കുന്നതാണോ പ്രശ്നകാരണം.
ഉ: അങ്ങനൊയൊന്നുമില്ല. അതിനകത്ത് കാര്യമില്ല. സ്വാശ്രയ കോളജുകളുമായുള്ള പ്രശ്നങ്ങളില്‍ എല്ലാ കൊല്ലവും ഇവിടെ കുഴപ്പങ്ങളുണ്ടായി. ഇപ്രാവശ്യമാണ് അതെല്ലാം നേരത്തേ തീര്‍ന്നത്. എല്ലാം ഒപ്പിട്ടുകഴിഞ്ഞു. മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ ഒരുവിഭാഗം മാനേജ്മെന്റുകള്‍ ഒപ്പിട്ടശേഷം ചില തര്‍ക്കങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതെന്തുചെയ്യാന് പറ്റുമെന്ന് നോക്കും. ഗവണ്മെന്റ് എല്ലാവരോടും നീതിപൂര്‍വമായേ പ്രവര്‍ത്തിക്കൂ.
ചോ: മന്ത്രിമാരില്‍ പലരുടെയും പ്രവര്‍ത്തനം പോരെന്നും എണ്ണത്തിലുണ്ടെങ്കിലും ഗുണമില്ലെന്നുമാണു പൊതുവിലയിരുത്തല്‍.
ഉ: എന്നെ സംബന്ധിച്ച് കൂടെയുള്ളത് നല്ല ടീമാണ്. എല്ലാവിധത്തിലുള്ള സഹായവും സഹകരണവും എനിക്കുകിട്ടുന്നുണ്ട്. ഞങ്ങള്‍ വളരെ സ്മൂത്തായി പോവുന്നു.
ചോ: പാന്‍മസാല നിരോധിച്ച് കേരളം ചരിത്രത്തിലിടംനേടി. എന്നാല്‍ മദ്യത്തിന്റെ കാര്യത്തില്‍ അയഞ്ഞ സമീപനം പുലര്‍ത്തുന്ന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ നിലപാടില്‍ ആത്മാര്‍തഥയില്ലെന്ന് ആരോപിച്ചാല്‍.
ഉ: (ചിരിക്കുന്നു). മദ്യവിരുദ്ധ നിലപാടെടുക്കുന്ന ഏറ്റവും ശക്തമായ ഗവണ്മെന്റാണിവിടെയുള്ളത്. ബിവറേജസ് കോര്‍പറേഷന്റെ പുതിയ ഒരു ഔട്ട്ലെറ്റ് പോലും തുറക്കില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചു. എവിടെയെങ്കിലും ഒരെണ്ണം കൊടുക്കേണ്ട പ്രത്യേക സാഹചര്യംവന്നാല്‍ ഒരെണ്ണം നിര്‍ത്തിയിട്ടേ കൊടുക്കൂ. മറ്റേത് എല്ലാകൊല്ലവും പുതിയ പുതിയ ഔട്ട്ലെറ്റുകള് കൊടുത്തുകൊണ്ടിരുന്നതാണ്. അഞ്ചു കാല്ലത്തേക്ക് ബിവറേജസ് ഷോപ്പ് ഒന്നുപോലും കൂട്ടുകയില്ലെന്നാണ് ഗവണ്മെന്റ് തീരുമാനം. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നിര്‍ത്തി. ഫോര്‍സ്റ്റാര്‍ ഈവര്ഷംകൂടിയേ ഉള്ളൂ. ആരെങ്കിലും പണിതുടങ്ങിയിട്ടുണ്ടെങ്കില് അവര്‍ക്ക് സമയംനല്കേണ്ടതിനാല് മാത്രമാണത്. ഇനി ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്ക്കുമാത്രമേ ബാര്‍ലൈസന്‍സ് കൊടുക്കൂ. ഇതുപോലുള്ള ധീരമായ തീരുമാനമാണ് ഗവണ്മെന്റെടുത്തിരിക്കുന്നത്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് രാജീവ്ഗാന്ധി കൊടുത്ത അധികാരം ഇടതുമുന്നണി ഗവണ്മെന്റ് എടുത്തുകളഞ്ഞു. അതു പുനസ്ഥാപിക്കണമെന്ന മദ്യവര്ജനപ്രസ്ഥാനങ്ങളുടെ ആവശ്യവുമംഗീകരിച്ചു.
ചോ: ഇതില്‍ക്കൂടുതലൊന്നും സര്‍ക്കാരിന് ചെയ്യാനില്ലേ.
ഉ: ഇതില്‍ക്കൂടുതല്‍ ചെയ്യാനുണ്ട്- മദ്യനിരോധനം പൂര്‍ണമായി കൊണ്ടുവരുകയെന്നതാണത്. മദ്യാസക്തി കുറച്ചുകൊണ്ടുവരാതെ മദ്യനിരോധനമേര്പ്പെടുത്തിയാല് അത് ചിലപ്പോള്‍ കൂടുതല്‍ അപകടത്തിലേക്ക് നീങ്ങും.
ചോ: ഇ-മെയില്‍ ചോര്‍ച്ചക്കേസില്‍ അന്വേഷണം ഏകപക്ഷീയമാവുന്നുവെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ആരോപണത്തെപ്പറ്റി.
ഉ: ഒരു ഏകപക്ഷീയതയുമില്ല. എല്ലാം നിയമത്തിന്റെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ്. ഈ നാട്ടില്‍ സമുദായസൗഹാര്‍ദ്ദം തകര്‍ക്കാന്‍വേണ്ടി നടത്തിയ ശ്രമം ആരായിരുന്നാലും അവര്‍ക്കെതിരേ നടപടിയെടുത്തേ പറ്റൂ. കേരളത്തിന്റെ ശക്തിയെന്നു പറയുന്നത് മതസൗഹാര്‍ദ്ദമാണ്. എല്ലാവിഭാഗക്കാരും പരസ്പരവിശ്വാസത്തോടെ, സഹകരണത്തോടെ ഇവിടെ ജീവിക്കുകയാണ്. പരസ്പരവിശ്വാസം തകര്‍ക്കാന്‍ ആരെയുമനുവദിക്കില്ല.
ചോ: അങ്ങനെയെങ്കില്‍ ലൗജിഹാദേയില്ലെന്നു പോലിസ് വ്യക്തമാക്കിയിട്ടും ചിലര്‍ വിഷലിപ്ത പ്രചാരണങ്ങള്‍ തുടരുന്നു. ഇതു പരസ്പരവിശ്വാസം തകര്ക്കാനിടയാക്കില്ലേ.
ഉ: ലൗജിഹാദായാലും സദാചാര പോലിസായാലൂം നിയമം കൈയിലെടുക്കാന്‍ ആരെയും സമ്മതിക്കില്ല. അതിനെതിരേ കര്‍ശനനടപടിയെടുക്കും. മതസൗഹാര്‍ദ്ദമാണ് നമ്മുടെ ശക്തിയെന്ന് തിരിച്ചറിയണം. അതിനു പോറലേല്‍പ്പിക്കുന്ന ഒരു സമ്പ്രദായവുമുണ്ടാവാന് പാടില്ല.
ചോ: രാഷ്ട്രീയകൊലപാതകങ്ങള്‍ ഒരുഭാഗത്ത്് നടക്കുന്നു. രാഷ്ട്രീയപ്രതിയോഗികളെ കുത്തിക്കൊല്ലുന്നു. സി.പി.എമ്മിനെപ്പോലെ കോണ്‍ഗ്രസ്സിനും മുസ്ലിംലീഗിനുമെതിരേ ഇത്തരം ആരോപണങ്ങളുണ്ട്. രാഷ്ട്രീയഭേദമെന്യേ അന്വേഷണനടപടികളുണ്ടാവുമോ.
ഉ: വളരെ ഗൗരവമായെടുക്കും. കുറ്റംചെയ്തവരെ നിയമത്തിനു മുന്നില്‍ക്കൊണ്ടുവരും. രാഷ്ട്രീയഭേദമെന്യേ നടപടിയെടുക്കും. സംശയംവേണ്ട. എല്ലാം ഒരുപോലെയാണ്. പക്ഷേ, കോണ്‍ഗ്രസ്സോ മുസ്ലിംലീഗോ മറ്റേതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളോ ഇങ്ങനെ ആസൂത്രണംചെയ്ത് കൊലചെയ്യുന്ന സംഭവങ്ങള്‍ കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ല. മണിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് എല്ലാം അന്വേഷിക്കും. ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഏതൊക്കെ ആവശ്യമെന്നു തോന്നുന്നോ, അതിലൊക്കെ അന്വേഷണമുണ്ടാവും.
ചോ: ആറുപേരുടെ മരണത്തിനിടയാക്കിയ ബീമാപ്പള്ളി വെടിവയ്പ്പ് സംബന്ധിച്ച് അന്വേഷണത്തിന് പ്രതിപക്ഷത്തിരുന്ന് യു.ഡി.എഫ് ആവശ്യമുയര്‍ത്തിയിരുന്നു. ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണ റിപോര്‍ട്ട് കിട്ടിയിട്ടും സര്‍ക്കാര്‍ പിടിച്ചുവയ്ക്കുന്നതെന്തുകൊണ്ടാണ്.
ഉ: റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. പിടിച്ചുവയ്ക്കുകയല്ല. അതുപരിശോധിച്ചുവരുകയാണ്. റിപോര്‍ട്ട് മാത്രം കൊടുത്താല്പോരാ. നടപടി എടുക്കുകകൂടി വേണം. അതിനുള്ള സമയംവേണം.
ചോ: കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ സഹകരണമെങ്ങനെ.
ഉ: എനിക്കെല്ലാവരുടെയും ഭാഗത്തുനിന്നുള്ള സഹകരണമുണ്ട്. പാര്‍ട്ടിയുടെയും മുന്നണിയുടെയുമുണ്ട്. പ്രതിപക്ഷവുമായി പോലും എനിക്ക് അഭിപ്രായവ്യത്യാസമില്ല. അവര്‍ അവരുടെ രാഷ്ട്രീയവ്യത്യാസം പ്രകടിപ്പിക്കുന്നു. വികസനവും കരുതലുമെന്ന ഗവണ്മെന്റിന്റെ അജണ്ടയ്ക്ക് പ്രതിപക്ഷത്തിന്റെ പിന്തുണയും കിട്ടിയിട്ടുണ്ട്. ഗവ. ജീവനക്കാരുടെ പിന്തുണയുമുണ്ട്.
ചോ: പ്രവാസിമലയാളികള്‍, അവരുടെ ആവശ്യങ്ങള്‍.
ഉ: പ്രവാസിമലയാളികളെ വിസ്മരിച്ച് ഒരു ഗവണ്മെന്റിനും മുന്നോട്ടുപോവാനാവില്ല. അവര്ക്കുചെയ്യാനാവുന്ന എല്ലാകാര്യങ്ങളുംചെയ്യും. പ്രശ്നങ്ങള്‍ ശ്രദ്ധിക്കും. വോട്ടവകാശം അവരുടെ ചിരകാലാഭിലാഷമായിരുന്നു. അതു നല്‍കിയിട്ടുണ്ട്. അതെങ്ങനെ കൂടുതലായി ഫലപ്രദമാക്കാനാകുമെന്ന് നോക്കും. യു.ഐ.ഡി കാര്‍ഡ് പ്രവാസികള്‍ക്കു കൂടി കൊടുക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേന്ദ്രഗവണ്മെന്റിനെ അതറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ എല്ലാവര്ക്കുംകൊടുത്ത ശേഷം അതു പരിഗണിക്കാമെന്നാണ് കേന്ദ്രം പറഞ്ഞിട്ടുള്ളത്.
വിദേശത്ത് കഴിയുന്ന മലയാളികള്‍ ജന്മനാടിനെ ഒരിക്കലും മറക്കാതെ എപ്പോഴും നാട്ടിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ജീവിക്കുന്നവരാണ്. മറ്റു രാജ്യങ്ങളിലുള്ള വിദേശഇന്ത്യക്കാരെപ്പോലെയല്ല ഗള്‍ഫ്മലയാളികള്‍. കേരളത്തിലെ അനുദിന പ്രശ്നങ്ങളറിയുകയും അതിലിടപെടുകയും ആശങ്കപ്പെടുന്നവരുമാണവര്. കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ അവിടിരുന്നാണെങ്കിലും മലയാളികള്‍ക്ക് വലിയൊരു പങ്കുവഹിക്കാനുണ്ട്. കേരളത്തില്‍ ഒരു നല്ല മാറ്റത്തിനായി നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണയുണ്ടാവുമെന്നാണ് വിശ്വാസം.
ചോ: സര്‍ക്കാരിന്റെ ഭാവിപരിപാടികള്‍
ഉ: ചരിത്രത്തിലാദ്യമായാണ് കേരളത്തിന്റെ വാര്ഷികപ്ലാനില് ഇത്രയും വലിയൊരു വര്‍ധനയുണ്ടായത്. കെ എം ചന്ദ്രശേഖരന് വൈസ് ചെയര്‍മാനായ ആസൂത്രണബോര്‍ഡ് വളരെ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സാം പെട്രോഡ പറഞ്ഞ പത്തിന പരിപാടികള്‍ നടപ്പാക്കും. എമര്‍ജിങ് കേരളയില്‍ ധാരാളം പുതിയ പ്രപ്പോസലുകള്‍ വരും. കേരളത്തിന്റെ സാധ്യതകളും അവസരങ്ങളും പ്രയോജനപ്പെടുത്തും. ഇതിനൊക്കെ പുറമെ 2030ലേക്കുള്ള കേരളത്തിനായി വിഷന്‍- 2030 ഉം നടപ്പാക്കും.
ഉത്തരം: വികസനവും കരുതലും എന്നതാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. തിരഞ്ഞെടുപ്പു കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്ക് അതാണ്. അത് അക്ഷരാര്‍ഥത്തില്‍ നടപ്പാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വികസനത്തിനുവേണ്ടി പുതിയ നിക്ഷേപങ്ങളും പദ്ധതികളും തൊഴിലവസരങ്ങളും സാമ്പത്തികവളര്‍ച്ച ഉറപ്പുവരുത്തലുമെല്ലാം ഒരുവശത്തുണ്ട്. അതേസമയം, വളരെയധികം ബുദ്ധിമുട്ടുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരവുമുണ്ടാക്കണം. വികസനംവന്നാല് അതിന്റെ പ്രയോജനം താഴേതട്ടില്‍ എത്തുന്നതുവരെ കാത്തിരിക്കാന്‍ പറ്റാത്തവര്‍ക്കായി ഒരുരൂപയ്ക്ക് അരിയെന്ന വാഗ്ദാനം നടപ്പാക്കി. ജനസമ്പര്‍ക്ക പരിപാടിയിലൂടെ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പരമാവധി മനസ്സിലാക്കി പരിഹാരമുണ്ടാക്കാനും ശ്രമിച്ചു. ഏറെ പ്രതീക്ഷ ജനിപ്പിച്ച സ്മാര്‍ട്ട്സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം എന്നിങ്ങനെയുള്ള പ്രൊജക്റ്റുകള്‍ പ്രായോഗികതലത്തിലേക്ക് കൊണ്ടുവരാന്‍ കഠിനശ്രമം നടത്തി. എല്ലാവരും ചേര്ന്നുശ്രമിച്ചു. പിന്തുണയുണ്ടായതിനാല്‍ കുറെയേറെ കാര്യങ്ങള്‍ ചെയ്യാന്‍കഴിഞ്ഞു.
ഏറ്റവും സംതൃപ്തിയുള്ളത് കേരളത്തിലെ ജനങ്ങളുടെ മനസ്സിലൊരു മാറ്റംവന്നിരിക്കുന്നുവെന്നതാണ്. പണ്ടൊക്കെ എന്തുവന്നാലും തര്‍ക്കങ്ങളും വിവാദങ്ങളുംകൊണ്ട് നടക്കാതെ പോവുന്നൊരു സാഹചര്യമുണ്ടായിരുന്നു. ഇപ്പോള്‍ അതുമാറി കേരളത്തില്‍ ചില കാര്യങ്ങള്‍ നടക്കണമെന്നൊരു ചിന്ത ജനങ്ങള്‍ക്ക് വന്നിരിക്കുന്നു. അതിന്റേതായ സന്തോഷം എനിക്കുണ്ട്.
ചോ: എക്സ്പ്രസ് ഹൈവേ, ആറന്മുള- ഇടുക്കി വിമാനത്താവളങ്ങള്‍ തുടങ്ങിയ തര്ക്കപദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. അതേസമയം, മണ്ണെണ്ണ, വൈദ്യുതി, കുടിവെള്ളം, പാര്‍പ്പിടം, തൊഴില്‍, സുരക്ഷ തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങള്‍ക്കു പരിഹാരമാവുന്നില്ലെന്ന് ആക്ഷേപമുണ്ട്?
ഉ: മണ്ണെണ്ണയുടെ കാര്യത്തില്‍ ഞങ്ങള്‍ തീരുമാനമുണ്ടാക്കി. കേന്ദ്രഗവണ്മെന്റ് ക്വാട്ട നിര്‍ത്തലാക്കിയിട്ടും ഞങ്ങള്‍ കൂടിയ വിലയ്ക്ക് വാങ്ങി പഴയതുപോലെ മണ്ണെണ്ണ വിതരണംചെയ്യുന്നു. ഗവണ്മെന്റ് ആ നഷ്ടം സഹിക്കുന്നു. പവര്‍കട്ട് പിന്‍വലിച്ചു. പച്ചക്കറികളുടെ വില വിലവര്ധിക്കുന്നുവെന്ന് കണ്ടപ്പോള്‍ത്തന്നെ ഹോട്ടികള്‍ച്ചര്‍ കോര്‍പറേഷനും കണ്‍സ്യൂമര്‍ ഫെഡറേഷനും സിവില്‍ സപ്ലൈസ് കോര്‍പറേഷനും രംഗത്തുവന്നു. വിപണിവിലയേക്കാള്‍ 30 ശതമാനം വിലകുറച്ച് പച്ചക്കറി വിതരണംചെയ്യുന്ന സംവിധാനമുണ്ടാക്കി. ജനങ്ങളുടെ ആവശ്യവും നാടിന്റെ പ്രശ്നങ്ങളും അറിഞ്ഞു പ്രവര്‍ത്തിക്കാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്.
ചോ: അതേസമയം, കാര്‍ഷികപ്രതിസന്ധി പരിഹരിക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാരിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നുണ്ടോ.
ഉ: കാര്‍ഷികപ്രതിസന്ധിക്ക് നാം പരിഹാരം കണ്ടെത്തിയേ മതിയാവൂ. കാര്‍ഷികമേഖല തകര്‍ന്നാല്‍ കേരളം തകരും. നമുക്ക് വന്‍കിട നിക്ഷേപങ്ങള്‍ വേണം. തൊഴിലവസരങ്ങള്‍ വേണം. ഐ.ടിയും ടൂറിസവുമൊക്കെ നമ്മുടെ വികസനത്തിന് അനിവാര്യഘടകങ്ങളാണ്. ഇതൊക്കെ പറയുമ്പോഴും കാര്ഷികമേഖലയിലൊരു തളര്‍ച്ച വന്നാല്‍ അതു നമ്മുടെ മൊത്തംവളര്ച്ചയെ ദോഷകരമായി ബാധിക്കും.
ചോ: കര്ഷകആത്മഹത്യകള് തടയാനാവാത്ത സ്ഥിതിയുണ്ടോ.
ഇപ്പോള്‍ അതൊക്കെ നിയന്ത്രണാധീനമാണ്. പ്രശ്നങ്ങളില്ല. പക്ഷേ, കര്‍ഷകരാണ് നമ്മുടെ സമൂഹത്തില്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. അവരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തിയേ മതിയാവൂ.
ചോ: ഘടകക്ഷികളില്‍ നിന്ന് വന്സമ്മര്ദ്ദങ്ങളുമുണ്ടായ വര്‍ഷമാണു കടന്നുപോയത്. വിജിലന്‍സ്, ആഭ്യന്തരവകുപ്പുകള്‍ മുഖ്യമന്ത്രി ഒഴിഞ്ഞത് ഭരണം മെച്ചപ്പെടുത്തിയോ.
ഉ: ഘടകകക്ഷികളുടെ ഭാഗത്തുനിന്ന് വന്‍സമ്മര്‍ദ്ദം എന്നു പറയുന്നതിനോടെനിക്ക് യോജിപ്പില്ല. ഒരു സമ്മര്‍ദ്ദവും എനിക്കുണ്ടായിട്ടില്ല. അങ്ങനെയൊക്കെ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നല്ലാതെ എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊന്നുമില്ല. ഏറ്റവും വലിയ സമ്മര്‍ദ്ദമുണ്ടായെന്നു പറയുന്നത് അഞ്ചാംമന്ത്രിസ്ഥാനത്തെ ചൊല്ലിയാണ്. മുസ്ലിംലീഗിന് അഞ്ചു പദവികള്‍ നേരത്തേയുള്ളതാണ്. പുതുതായുള്ളതല്ല. കരുണാകരന് മുഖ്യമന്ത്രിയായിരുന്ന കാലംതൊട്ടേ അഞ്ചു പദവികളുണ്ട്. നാലു മന്ത്രിമാരും മന്ത്രിപദവിക്ക് തുല്യമായ ചീഫ് വിപ്പും അവര്‍ക്കു കൊടുത്തിരുന്നതാണ്. ഇപ്രാവശ്യവും ഗവണ്മെന്റ് രൂപമെടുക്കുന്ന സമയത്ത് ലീഗിന് അഞ്ചു പദവി നമ്മള് അങ്ങോട്ട് ഓഫര്‍ ചെയ്യുകയായിരുന്നു. പക്ഷേ, അന്നൊരു തീരുമാനമെടുക്കാന്‍ പറ്റിയില്ല. അനൂപ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ആ പ്രശ്നം തീരണമെന്ന രീതിയില്‍ ചര്‍ച്ച വന്നു. അഭിപ്രായവ്യത്യാസമുണ്ടായി എന്നതുശരിയാണ്. ലീഗ് അഞ്ചാംപദവിയായി മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യപ്പെട്ടത്. മന്ത്രിസ്ഥാനമൊഴിച്ച് തത്തുല്യമായ പദവി ലീഗിന് കൊടുത്തുതീര്ക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. ഈയൊരു ഭിന്നതയുണ്ടായിരുന്നു. സംശയമില്ല. പക്ഷേ, അതൊരു വലിയ സമ്മര്‍ദ്ദമായോ പിടിവാശിയായോ ഞങ്ങള്‍ കാണുന്നില്ല. അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു എന്ന കാര്യം അംഗീകരിക്കുന്നു. പക്ഷേ, അതിന് ആനുപാതികമല്ലാത്ത വിധമാണ് പ്രചാരണമുണ്ടായത്. നിര്‍ഭാഗ്യകരമായ സ്ഥിതിയുണ്ടായിട്ടുണ്ട്. അവസാനം വകുപ്പുകളില്ലാതെ അഞ്ചാംമന്ത്രിസ്ഥാനം കൊടുത്തു. രാജ്യസഭാ സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങളെല്ലാം തീരുകയും ചെയ്തു. ലീഗ് ഇപ്രാവശ്യം സമ്മര്ദ്ദംചെലുത്തുകയില്ലെന്നു പറഞ്ഞതോടെ ആ പ്രശ്നത്തിന് പരിഹാരമായി.
ചോ: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ടി പി ചന്ദ്രശേഖരന്‍വധവും സി.പി.എമ്മിലെ ആഭ്യന്തരപ്രശ്നങ്ങളും മുതല്‍ അഞ്ചാംമന്ത്രിപ്രശ്നം വരെ ചര്‍ച്ചയ്ക്കുണ്ട്. ശെല്‍വരാജിനെ യു.ഡി.എഫിലേക്കു കൊണ്ടുവന്ന ചീഫ്വിപ്പ് പി സി ജോര്‍ജിനെ പ്രചാരണത്തില്‍ നിന്ന് വിലക്കിയിട്ടുണ്ടോ.
ഉ: അദ്ദേഹം അവിടെയുണ്ടല്ലോ. ഒരു ഉപതിരഞ്ഞെടുപ്പാവുമ്പോള്‍ എല്ലാ നേതാക്കളുമുണ്ടാവും. മന്ത്രിമാര്‍ വരെ ഓരോ പഞ്ചായത്തിന്റെ ചുമതല വഹിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ധാരാളം നേതാക്കന്മാരുള്ളതുകൊണ്ട് ഓരോരുത്തരും അവരവര്‍ ഏറ്റെടുത്ത ഉത്തരവാദിത്തത്തില്‍ വ്യാപൃതരായിരിക്കുന്നു.
ചോ: ചീഫ് വിപ്പെന്ന നിലയില്‍ അദ്ദേഹത്തിന് ഉത്തരവാദിത്തക്കുറവുണ്ടോ?
ഉ: അദ്ദേഹത്തിന് ഒരുത്തരവാദിത്തക്കുറവുമില്ല. പുള്ളി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വഹിച്ച് അവിടെ നില്ക്കുന്നു.
ചോ: സ്വാശ്രയ- പ്രഫഷനല്‍ കോളജ് ഫീസ്നിര്‍ണയത്തില്‍ വിവേചനമുണ്ടായെന്ന് ആക്ഷേപമുയര്‍ന്നിരിക്കുകയാണ്. പ്രത്യേകിച്ചും പ്രിവിലേജ് സീറ്റുകളുടെ കാര്യത്തില്‍ തര്ക്കംതുടങ്ങിയിട്ടുണ്ട്. സര്‍ക്കാരുമായുണ്ടാക്കിയ ധാരണയില്‍ നിന്ന് മാനേജ്മെന്റ് അസോസിയേഷന് പിന്മാറി. സാമുദായിക- മതസംഘടനകള്‍ക്ക് പ്രാമുഖ്യമുള്ള കോളജ് മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യംനല്കുന്നതാണോ പ്രശ്നകാരണം.
ഉ: അങ്ങനൊയൊന്നുമില്ല. അതിനകത്ത് കാര്യമില്ല. സ്വാശ്രയ കോളജുകളുമായുള്ള പ്രശ്നങ്ങളില്‍ എല്ലാ കൊല്ലവും ഇവിടെ കുഴപ്പങ്ങളുണ്ടായി. ഇപ്രാവശ്യമാണ് അതെല്ലാം നേരത്തേ തീര്‍ന്നത്. എല്ലാം ഒപ്പിട്ടുകഴിഞ്ഞു. മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ ഒരുവിഭാഗം മാനേജ്മെന്റുകള്‍ ഒപ്പിട്ടശേഷം ചില തര്‍ക്കങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതെന്തുചെയ്യാന് പറ്റുമെന്ന് നോക്കും. ഗവണ്മെന്റ് എല്ലാവരോടും നീതിപൂര്‍വമായേ പ്രവര്‍ത്തിക്കൂ.
ചോ: മന്ത്രിമാരില്‍ പലരുടെയും പ്രവര്‍ത്തനം പോരെന്നും എണ്ണത്തിലുണ്ടെങ്കിലും ഗുണമില്ലെന്നുമാണു പൊതുവിലയിരുത്തല്‍.
ഉ: എന്നെ സംബന്ധിച്ച് കൂടെയുള്ളത് നല്ല ടീമാണ്. എല്ലാവിധത്തിലുള്ള സഹായവും സഹകരണവും എനിക്കുകിട്ടുന്നുണ്ട്. ഞങ്ങള്‍ വളരെ സ്മൂത്തായി പോവുന്നു.
ചോ: പാന്‍മസാല നിരോധിച്ച് കേരളം ചരിത്രത്തിലിടംനേടി. എന്നാല്‍ മദ്യത്തിന്റെ കാര്യത്തില്‍ അയഞ്ഞ സമീപനം പുലര്‍ത്തുന്ന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ നിലപാടില്‍ ആത്മാര്‍തഥയില്ലെന്ന് ആരോപിച്ചാല്‍.
ഉ: (ചിരിക്കുന്നു). മദ്യവിരുദ്ധ നിലപാടെടുക്കുന്ന ഏറ്റവും ശക്തമായ ഗവണ്മെന്റാണിവിടെയുള്ളത്. ബിവറേജസ് കോര്‍പറേഷന്റെ പുതിയ ഒരു ഔട്ട്ലെറ്റ് പോലും തുറക്കില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചു. എവിടെയെങ്കിലും ഒരെണ്ണം കൊടുക്കേണ്ട പ്രത്യേക സാഹചര്യംവന്നാല്‍ ഒരെണ്ണം നിര്‍ത്തിയിട്ടേ കൊടുക്കൂ. മറ്റേത് എല്ലാകൊല്ലവും പുതിയ പുതിയ ഔട്ട്ലെറ്റുകള് കൊടുത്തുകൊണ്ടിരുന്നതാണ്. അഞ്ചു കാല്ലത്തേക്ക് ബിവറേജസ് ഷോപ്പ് ഒന്നുപോലും കൂട്ടുകയില്ലെന്നാണ് ഗവണ്മെന്റ് തീരുമാനം. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നിര്‍ത്തി. ഫോര്‍സ്റ്റാര്‍ ഈവര്ഷംകൂടിയേ ഉള്ളൂ. ആരെങ്കിലും പണിതുടങ്ങിയിട്ടുണ്ടെങ്കില് അവര്‍ക്ക് സമയംനല്കേണ്ടതിനാല് മാത്രമാണത്. ഇനി ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്ക്കുമാത്രമേ ബാര്‍ലൈസന്‍സ് കൊടുക്കൂ. ഇതുപോലുള്ള ധീരമായ തീരുമാനമാണ് ഗവണ്മെന്റെടുത്തിരിക്കുന്നത്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് രാജീവ്ഗാന്ധി കൊടുത്ത അധികാരം ഇടതുമുന്നണി ഗവണ്മെന്റ് എടുത്തുകളഞ്ഞു. അതു പുനസ്ഥാപിക്കണമെന്ന മദ്യവര്ജനപ്രസ്ഥാനങ്ങളുടെ ആവശ്യവുമംഗീകരിച്ചു.
ചോ: ഇതില്‍ക്കൂടുതലൊന്നും സര്‍ക്കാരിന് ചെയ്യാനില്ലേ.
ഉ: ഇതില്‍ക്കൂടുതല്‍ ചെയ്യാനുണ്ട്- മദ്യനിരോധനം പൂര്‍ണമായി കൊണ്ടുവരുകയെന്നതാണത്. മദ്യാസക്തി കുറച്ചുകൊണ്ടുവരാതെ മദ്യനിരോധനമേര്പ്പെടുത്തിയാല് അത് ചിലപ്പോള്‍ കൂടുതല്‍ അപകടത്തിലേക്ക് നീങ്ങും.
ചോ: ഇ-മെയില്‍ ചോര്‍ച്ചക്കേസില്‍ അന്വേഷണം ഏകപക്ഷീയമാവുന്നുവെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ആരോപണത്തെപ്പറ്റി.
ഉ: ഒരു ഏകപക്ഷീയതയുമില്ല. എല്ലാം നിയമത്തിന്റെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ്. ഈ നാട്ടില്‍ സമുദായസൗഹാര്‍ദ്ദം തകര്‍ക്കാന്‍വേണ്ടി നടത്തിയ ശ്രമം ആരായിരുന്നാലും അവര്‍ക്കെതിരേ നടപടിയെടുത്തേ പറ്റൂ. കേരളത്തിന്റെ ശക്തിയെന്നു പറയുന്നത് മതസൗഹാര്‍ദ്ദമാണ്. എല്ലാവിഭാഗക്കാരും പരസ്പരവിശ്വാസത്തോടെ, സഹകരണത്തോടെ ഇവിടെ ജീവിക്കുകയാണ്. പരസ്പരവിശ്വാസം തകര്‍ക്കാന്‍ ആരെയുമനുവദിക്കില്ല.
ചോ: അങ്ങനെയെങ്കില്‍ ലൗജിഹാദേയില്ലെന്നു പോലിസ് വ്യക്തമാക്കിയിട്ടും ചിലര്‍ വിഷലിപ്ത പ്രചാരണങ്ങള്‍ തുടരുന്നു. ഇതു പരസ്പരവിശ്വാസം തകര്ക്കാനിടയാക്കില്ലേ.
ഉ: ലൗജിഹാദായാലും സദാചാര പോലിസായാലൂം നിയമം കൈയിലെടുക്കാന്‍ ആരെയും സമ്മതിക്കില്ല. അതിനെതിരേ കര്‍ശനനടപടിയെടുക്കും. മതസൗഹാര്‍ദ്ദമാണ് നമ്മുടെ ശക്തിയെന്ന് തിരിച്ചറിയണം. അതിനു പോറലേല്‍പ്പിക്കുന്ന ഒരു സമ്പ്രദായവുമുണ്ടാവാന് പാടില്ല.
ചോ: രാഷ്ട്രീയകൊലപാതകങ്ങള്‍ ഒരുഭാഗത്ത്് നടക്കുന്നു. രാഷ്ട്രീയപ്രതിയോഗികളെ കുത്തിക്കൊല്ലുന്നു. സി.പി.എമ്മിനെപ്പോലെ കോണ്‍ഗ്രസ്സിനും മുസ്ലിംലീഗിനുമെതിരേ ഇത്തരം ആരോപണങ്ങളുണ്ട്. രാഷ്ട്രീയഭേദമെന്യേ അന്വേഷണനടപടികളുണ്ടാവുമോ.
ഉ: വളരെ ഗൗരവമായെടുക്കും. കുറ്റംചെയ്തവരെ നിയമത്തിനു മുന്നില്‍ക്കൊണ്ടുവരും. രാഷ്ട്രീയഭേദമെന്യേ നടപടിയെടുക്കും. സംശയംവേണ്ട. എല്ലാം ഒരുപോലെയാണ്. പക്ഷേ, കോണ്‍ഗ്രസ്സോ മുസ്ലിംലീഗോ മറ്റേതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളോ ഇങ്ങനെ ആസൂത്രണംചെയ്ത് കൊലചെയ്യുന്ന സംഭവങ്ങള്‍ കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ല. മണിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് എല്ലാം അന്വേഷിക്കും. ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഏതൊക്കെ ആവശ്യമെന്നു തോന്നുന്നോ, അതിലൊക്കെ അന്വേഷണമുണ്ടാവും.
ചോ: ആറുപേരുടെ മരണത്തിനിടയാക്കിയ ബീമാപ്പള്ളി വെടിവയ്പ്പ് സംബന്ധിച്ച് അന്വേഷണത്തിന് പ്രതിപക്ഷത്തിരുന്ന് യു.ഡി.എഫ് ആവശ്യമുയര്‍ത്തിയിരുന്നു. ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണ റിപോര്‍ട്ട് കിട്ടിയിട്ടും സര്‍ക്കാര്‍ പിടിച്ചുവയ്ക്കുന്നതെന്തുകൊണ്ടാണ്.
ഉ: റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. പിടിച്ചുവയ്ക്കുകയല്ല. അതുപരിശോധിച്ചുവരുകയാണ്. റിപോര്‍ട്ട് മാത്രം കൊടുത്താല്പോരാ. നടപടി എടുക്കുകകൂടി വേണം. അതിനുള്ള സമയംവേണം.
ചോ: കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ സഹകരണമെങ്ങനെ.
ഉ: എനിക്കെല്ലാവരുടെയും ഭാഗത്തുനിന്നുള്ള സഹകരണമുണ്ട്. പാര്‍ട്ടിയുടെയും മുന്നണിയുടെയുമുണ്ട്. പ്രതിപക്ഷവുമായി പോലും എനിക്ക് അഭിപ്രായവ്യത്യാസമില്ല. അവര്‍ അവരുടെ രാഷ്ട്രീയവ്യത്യാസം പ്രകടിപ്പിക്കുന്നു. വികസനവും കരുതലുമെന്ന ഗവണ്മെന്റിന്റെ അജണ്ടയ്ക്ക് പ്രതിപക്ഷത്തിന്റെ പിന്തുണയും കിട്ടിയിട്ടുണ്ട്. ഗവ. ജീവനക്കാരുടെ പിന്തുണയുമുണ്ട്.
ചോ: പ്രവാസിമലയാളികള്‍, അവരുടെ ആവശ്യങ്ങള്‍.
ഉ: പ്രവാസിമലയാളികളെ വിസ്മരിച്ച് ഒരു ഗവണ്മെന്റിനും മുന്നോട്ടുപോവാനാവില്ല. അവര്ക്കുചെയ്യാനാവുന്ന എല്ലാകാര്യങ്ങളുംചെയ്യും. പ്രശ്നങ്ങള്‍ ശ്രദ്ധിക്കും. വോട്ടവകാശം അവരുടെ ചിരകാലാഭിലാഷമായിരുന്നു. അതു നല്‍കിയിട്ടുണ്ട്. അതെങ്ങനെ കൂടുതലായി ഫലപ്രദമാക്കാനാകുമെന്ന് നോക്കും. യു.ഐ.ഡി കാര്‍ഡ് പ്രവാസികള്‍ക്കു കൂടി കൊടുക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേന്ദ്രഗവണ്മെന്റിനെ അതറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ എല്ലാവര്ക്കുംകൊടുത്ത ശേഷം അതു പരിഗണിക്കാമെന്നാണ് കേന്ദ്രം പറഞ്ഞിട്ടുള്ളത്.
വിദേശത്ത് കഴിയുന്ന മലയാളികള്‍ ജന്മനാടിനെ ഒരിക്കലും മറക്കാതെ എപ്പോഴും നാട്ടിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ജീവിക്കുന്നവരാണ്. മറ്റു രാജ്യങ്ങളിലുള്ള വിദേശഇന്ത്യക്കാരെപ്പോലെയല്ല ഗള്‍ഫ്മലയാളികള്‍. കേരളത്തിലെ അനുദിന പ്രശ്നങ്ങളറിയുകയും അതിലിടപെടുകയും ആശങ്കപ്പെടുന്നവരുമാണവര്. കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ അവിടിരുന്നാണെങ്കിലും മലയാളികള്‍ക്ക് വലിയൊരു പങ്കുവഹിക്കാനുണ്ട്. കേരളത്തില്‍ ഒരു നല്ല മാറ്റത്തിനായി നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണയുണ്ടാവുമെന്നാണ് വിശ്വാസം.
ചോ: സര്‍ക്കാരിന്റെ ഭാവിപരിപാടികള്‍
ഉ: ചരിത്രത്തിലാദ്യമായാണ് കേരളത്തിന്റെ വാര്ഷികപ്ലാനില് ഇത്രയും വലിയൊരു വര്‍ധനയുണ്ടായത്. കെ എം ചന്ദ്രശേഖരന് വൈസ് ചെയര്‍മാനായ ആസൂത്രണബോര്‍ഡ് വളരെ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സാം പെട്രോഡ പറഞ്ഞ പത്തിന പരിപാടികള്‍ നടപ്പാക്കും. എമര്‍ജിങ് കേരളയില്‍ ധാരാളം പുതിയ പ്രപ്പോസലുകള്‍ വരും. കേരളത്തിന്റെ സാധ്യതകളും അവസരങ്ങളും പ്രയോജനപ്പെടുത്തും. ഇതിനൊക്കെ പുറമെ 2030ലേക്കുള്ള കേരളത്തിനായി വിഷന്‍- 2030 ഉം നടപ്പാക്കും.

അതിവേഗം ബഹുദൂരം......
ReplyDelete(രാഷ്ട്രീയക്കാരുടെ ഇന്റര്‍വ്യൂകള്‍ വായിക്കാറില്ല.99 പൊള്ളവാഗ്ദാനങ്ങളും പിന്നെ നടക്കാനിടയില്ലാത്ത ഒരു കാര്യവും ചേര്‍ത്താല്‍ മിക്കവാറും പൊളിറ്റിക്കല്‍ ഇന്റര്‍വ്യൂ ആകും)
വായിച്ചു.ചീഫ് വിപ്പ് പി സി ജോര്‍ജിന് ഉത്തരവാദിത്തക്കുറവൊന്നുമില്ല..അതു നന്നായി.
ReplyDelete